Saturday, November 18, 2017

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഇനി ഒരിക്കലും ടൂര്‍ണമെന്റ്‌ അല്ല, അത്‌ ശരിയായ ലീഗ്‌ ആണ്‌ -ഇയാന്‍ ഹ്യും





ആമുഖം :നാല്‌ മാസത്തോളം നീണ്ട ലീഗ്‌ ആയി മാറിയതില്‍ കളിക്കാര്‍ക്കും പരിശീലകരും സന്തോഷം പ്രകടിപ്പിച്ചു
രണ്ട്‌ മാസവും മുന്നു ദിവസവും മാത്രം എടുത്ത്‌ മുഖ്യ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമിറാസ്‌ മുംബൈ സിറ്റിയുടെ വിധി തന്നെ മാറ്റിമറിച്ചു. ദുര്‍ബലമായ പ്രതിരോധവും സ്ഥിരതയില്ലായ്‌മയും മുഖ മുദ്ര ആയിരുന്ന ഒരു ടീമിനെ ഒന്‍പത്‌ ക്ലീന്‍ ഷീറ്റുകളോടെ പോയിന്റ്‌ പട്ടികയുടെ മുന്നില്‍ എത്തിക്കുന്ന രൂപാന്തരം വരുത്താന്‍ ഗുയിമിറസിനു കഴിഞ്ഞു. അന്ന്‌ ഗുയിമിറസിനു 60 ദിവസത്തിനപ്പുറം ടീമിനെ തന്റെ കയ്യില്‍ കിിട്ടിയിരുന്നുവെങ്കില്‍ എന്നു ആലോചിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ കൃത്യമായി നാല്‌ മാസത്തോളം നീളും.ഇത്‌ എറെ ഗുണകരമാണ്‌. മുഖ്യ കോച്ചിനു തന്റെ ആശയങ്ങളും വ്യത്യസ്‌ത ശൈലികളും ടീമില്‍ ഫലപ്രദമായ രീതിയില്‍ പരീക്ഷിക്കാനും നടപ്പിലാക്കാനും സാവകാശം ലഭിക്കും.. 
ഗൂയിമിറസ്‌ ഈ ആശയത്തോട്‌ യോജിക്കുന്നു 'ഈ സീസണില്‍ തിരിച്ചുവരവ്‌ നടത്താനും സീസണിനുവേണ്ട ഒരുക്കം നടത്താനും വേണ്ട സമയം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. ഇനി നമുക്ക്‌ വ്യത്യസ്‌ത ശൈലികള്‍ പരീക്ഷിക്കാനാകും. സമയം കൂടുതല്‍ ലഭിക്കുന്നതിനനുസരിച്ച്‌ എല്ലാ ടീം മാനേജര്‍മാര്‍ക്‌ുകം അവരുടെ ടീമുകള്‍ക്ക്‌ ആശയങ്ങള്‍ നല്‍കുവാനും കളിക്കാരെ കൂടുതല്‍ അടുത്തറിയാനും കുടുതല്‍ സമയം ലഭിക്കും '- ഗുയിമിറസ്‌ പറഞ്ഞു
ഈ സീസണില്‍ തന്റെ പഴയ ടീമിലേക്കു തിരിച്ചെത്തിയ ഒരേ ഒരു പരിശീലകന്‌ ഗുയിമിറസാണ്‌. ആല്‍ബര്‍ട്ടോ റോക്കോയും അതേപോലെ തന്റെ ടീമിനൊപ്പം ഈ സീസണിലും ഉണ്ടെങ്കിലും നവാഗതരായ ബെംഗ്‌ളുരു എഫ്‌.സി കഴിഞ്ഞ സീസണില്‍ ഹീറോ ഐ-ലീഗിലായിരുന്നു കളിച്ചിരുന്നത്‌ മൂംബൈയുടെ പരിശീലക സ്ഥാനം ഒരു വര്‍ഷത്തേക്കു കൂടി തുടരാന്‍ ഓഫര്‍ വന്നതിനു ശേഷം ഗുയിമിറസ്‌ ഇതുവരെ തന്റെ കണ്‍പോള അടച്ചിട്ടില്ല. താന്‍ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിന്റെ കാരണവും ഇത്തവണ ലീഗ്‌ നാല്‌ മാസത്തേക്കു നീട്ടിയതുകൊണ്ടാണെന്നു എഫ്‌.സി.ഗോവയുടെ മധ്യനിരതോരം ബ്രൂണോ പിന്‍ഹിറോ പറഞ്ഞു ആദ്യ സീസണില്‍ ഗോവയ്‌ക്കു വേണ്ടി കളിച്ചതിനു ശേഷം ഇന്ത്യ വിട്ട ബ്രൂണോ പിന്‍ഹിറോ രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ തിരിച്ചുവരുന്നത്‌. 
'ലീഗിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതാണ്‌ തിരിച്ചുവരാനുള്ള ഒരുകാരണം. ഇതിന്റെ പ്രധാന നേട്ടം ലഭിക്കുന്നത്‌ കളിക്കാര്‍ക്കാണ്‌. . നീ്‌ണ്ട സീസണ്‍ എത്തുന്നതോടെ ഒരു തിരിച്ചുവരവിനും അവസരമുണ്ട്‌. നീണ്ട സീസണ്‍ കളിക്കാരുടെ പ്രകടനവും മെച്ചമാകും' -പോര്‍ച്ചുഗീസുകാരനായ പിന്‍ഹിറോ വിശദീകരിച്ചു
കഴിഞ്ഞ സീസണുകളുടെ കാലാവധി സംബന്ധിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ചെന്നൈയിന്‍ എഫ്‌.സി മാനേജര്‍ ജോണ്‍ ഗ്രിഗറിക്കു വാക്കുകളില്ല. 
' കഴിഞ്ഞ സീസണുകളുടെ ഫിക്‌സ്‌ചര്‍ ഞാന്‍ എടുത്തു നോക്കിയ കാര്യമാണ്‌ ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌. ഒആറ്‌ ദിവസത്തിനുള്ളില്‍ മൂന്നു തവണ ചെന്നൈയിന്‌ കളിക്കേണ്ടി വന്നു . വളരെ ഭീകരമായ അവസ്ഥയാണ്‌ അത്‌്‌ .പരിശീലനം പോലും നടത്താന്‍ കഴിയാത്ത അവസ്ഥ. ഇംഗ്ലണ്ടില്‍ നടക്കുന്ന എഫ്‌.എ കപ്പ്‌ ലീഗ്‌ കപ്പ്‌ എന്നിവയില്‍ കളിക്കുന്ന ടീമുകള്‍ക്ക്‌ 38 ആഴ്‌ചകളില്‍ കളിക്കേണ്ടത്‌ 46 ഗെയിമുകള്‍ മാത്രമാണ്‌ ' ജോണ്‍ ഗ്രിഗറി ചൂണ്ടിക്കാട്ടി. 
ലീഗുകളുടെ സമയ ദൈര്‍ഘ്യം കടുന്തോറും പരിശീലകര്‍ക്കും കളിക്കാര്‍ക്കും പരസ്‌പരം മനസിലാക്കാന്‍ കുടുതല്‍ സമയം ലഭിക്കും- 63 കാരന്‍ പറഞ്ഞു. 

ഹീറോ ഐ.എസ്‌.എല്ലിനോട1പ്പം അറിയപ്പെടുന്ന ഇയാന്‍ ഹ്യൂം ഈ കാലാവധി കണക്കിലെടുക്കാതെ മറ്റൊരു സീസണിലേക്കു തിരിച്ചുവരാന്‍ തയ്യാറാണെന്നും വ്യക്തമാക്കി നേരത്തെ ഐ.എസ്‌.എല്‍ ടൂര്‌ണമെന്റ്‌ ആയിരുന്നു എന്നാല്‍ നാലു മാസത്തോളം നീണ്ടതോടെ ഐ.എസ്‌.എല്‍ ലീഗ്‌ ആയി മാറി' - ഇയാന്‍ ഹ്യൂം പറഞ്ഞു. 
സീസണ്‍ നീണ്ടതോടെ മുന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡ്‌ താരം ദിമിതാര്‍ ബെര്‍ബതോവ്‌, വെസ്‌റ്റ്‌ ബ്രൗണ്‍ എന്നിവരുടെ കാലാവധി നീട്ടിവെക്കാന്‍ തീരുമാനിച്ചതായും ഇയാന്‍ ഹ്യൂം പറഞ്ഞു. കൂടുതല്‍ ടീമുകളും ദൈര്‍ഘ്യമേറിയ ലീഗും ആയി മാറിയതോടെ ലീഗ്‌ കുടുതല്‍ അംഗീകരിക്കപ്പെടുമെന്നാണ്‌ ഇയാന്‍ ഹ്യൂമിന്റെ കണക്കുകൂട്ടല്‍ 
പുനെ സിറ്റി എഫ്‌.സിയുടെ പരിശീലകസ്ഥാനം ആന്റോണിയോ ഹബാസില്‍ നിന്നും ഏറ്റെടുത്ത സെര്‍ബിയന്‍ പരിശീലകന്‍ റാങ്കോ പോപോവിച്ചിനും ഇന്ത്യന്‍ കളിക്കാര്‍ ഈ രീതിയെ സ്വീകരിച്ചതില്‍ വളരെയേറെ സന്തോഷം. ചെറിയ ലീഗുകള്‍ കൂടുതല്‍ അവധിക്കാലം സമ്മാനിക്കുയാണെന്ന്‌ അദ്ദേഹം പറഞ്ഞു. നീണ്ട അവധിക്കു ശേഷം കളിക്കാനെത്തുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ കൂടിവന്നാല്‍ അവധി ഒന്നോ രണ്ടോ മാസം മാത്രം . ഐ.എസ്‌ .എല്ലും ഈ നിലയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു
ലീഗിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതോടെ കളിക്കാരുടെ ക്ഷേമത്തിനായി വലിയ പ്ലസ്‌ പോയിന്റ്‌ വേണ്ടിവരുമെന്ന്‌ പൂനെ വിംഗര്‍ കീന്‍ ലൂയിസ്‌ പറഞ്ഞു 

No comments:

Post a Comment

JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...