Saturday, November 18, 2017

ഫുള്‍ മാര്‍ക്ക്‌ വേണോ, ഉറച്ച ഫുള്‍ ബാക്ക്‌ വേണം





ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ വിദേശ കളിക്കാരുടെ .എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു സമയം കളിക്കളത്തില്‍ അഞ്ച്‌ വിദേശ കളിക്കാരെ മാത്രമെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. ഇതോടെ നിര്‍ണായക റോളുകളില്‌ ഇന്ത്യന്‍ കളിക്കാരുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഈ സ്വാധീനം കൂടുതലായി കാണുന്നത്‌ ടീം ഘടനയില്‍ ഫുള്‍ ബാക്കുകളുടെ പൊസിഷനിലാണ്‌.

മിക്ക ടീമുകളുടേയും നട്ടെല്ല്‌്‌ എന്നു വിളിക്കാവന്നത്‌ വിദേശ കളിക്കാരെയാണ്‌. സെന്റര്‍ ബാക്ക്‌, സെന്റര്‍ മിഡ്‌ഫീല്‍ഡ്‌ പൊസിഷനുകള്‍ക്കു പുറമെ മുന്‍ നിരയില്‍ സ്‌ട്രൈക്കര്‍മാരായും വിദേശകളിക്കാരെ ഉള്‍പ്പെടുത്തുമ്പോള്‍ ടീമിന്റെ പ്രാഥമികമായ സ്ഥാനം വഹിക്കുന്ന ഫുള്‍ ബാക്ക്‌ സ്ഥാനം എല്ലാ ടീമുകളും നല്‍കിയിരിക്കുന്നത്‌ ഇന്ത്യന്‍ കളിക്കാര്‍ക്കാണ്‌.
പ്രതിരോധ നിരയിലേക്കുള്ള ഇന്ത്യന്‍ കളിക്കാരുടെ ഡ്രാഫ്‌റ്റ്‌ നല്‍കിയപ്പോള്‍ ആദ്യം വന്ന 10 ഡിഫെന്‍ഡര്‍മാരില്‍ ഏഴുപേരും ഫുള്‍ബാക്ക്‌ പൊസിഷനില്‍ കളിക്കുന്നവരായിരുന്നു. അതില്‍ അത്ഭതപ്പെടുന്നതില്‍ കാര്യമില്ല. ലോകമെങ്ങും ഫുള്‍ബാക്ക്‌ അല്‍പ്പം മോഹിക്കുന്ന സ്ഥാനത്താണ്‌. ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധനിരക്കാരന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ ബെഞ്ചമിന്‍ മെന്‍ഡി ഫുള്‍ ബാക്ക്‌ പൊസിഷനിലാണ്‌ പ്രധാനമായും കളിക്കുന്നത്‌. ഹീറോ ഐ.എസ്‌.എല്ലില്‍ കളിക്കു ക്ലബ്ബുകളെ ഓരോന്നായി എടുത്താലും ഫുള്‍ബാക്ക്‌ പൊസിഷനില്‍ ശരിയായ കളിക്കാരന്‍ വേണമെന്ന കണക്കുകൂട്ടലിനാണ്‌ ആദ്യം മുന്‍തൂക്കം നല്‍കുന്നത്‌ എന്നു കാണാനാകും. ഫുള്‍ബാക്ക്‌ പൊസിഷനില്‍ വരുന്ന കളിക്കാരനാണ്‌ പ്രതിരോധ നിരയുടെ മാത്രമല്ല ആക്രമണത്തിന്റെയും നിര്‍ണായക ഘടകം.



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുതല്‍ നവാഗതരായ ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സി വരെ എടുത്താല്‍ ഇന്ത്യന്‍ ഫുള്‍ ബാക്കുകളുടെ ബാഹുല്യം പ്രകടമാണ്‌


അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത :പ്രബീര്‍ ദാസിന്റെ തന്ത്രങ്ങളും അശുതോഷ്‌ മെഹ്‌തയുടെ അചഞ്ചലമായ അര്‍പ്പണബോധവുമാണ്‌ ഫുള്‍ ബാക്ക്‌ സ്ഥാനത്തിനു ഇവരെ അര്‍ഹരാക്കിയത്‌. ഹീറോ ഐ-ലീഗ്‌ ജയിച്ച ഐസ്‌ വാളില്‍ നിന്നാണ്‌ അശുതോഷ്‌ മെഹ്‌തയുടെ വരവ്‌. മോഹന്‍ ബഗാന്റെ സന്താനമായ പ്രബീര്‍ ദാസ്‌ ടീമിന്റെ കളിയുടെ വേഗതയുടെ നിര്‍ണ്ണായ ഘടമായും മാറുന്നു.

ബെംഗ്‌ളുരു എഫ്‌.സി: എതിരാളികളെ കബളിപ്പിക്കാനുള്ള കഴിവും ക്രോസുകള്‍ നല്‍കാനുള്ള വൈഗദ്ധ്യവും കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമ്പോള്‍ വ്യക്തമായിരുന്നു. ഇതാണ്‌ നവാഗതര്‍ രാഹുല്‍ ബെക്കയെ തെരഞ്ഞെുടക്കാനുള്ള കാരണംയ എതിര്‍ ഫ്‌ളാങ്കില്‌ പുതുമുഖം നിഷു കുമാറും കൂടെയുണ്ട്‌. ബെംഗ്‌ളുരു എഫ്‌സിയുടെ ഈ കൂട്ടുകെട്ട്‌ എതിര്‍ ടീമുകള്‍ക്ക്‌ ഭീഷണിയാകും. 

No comments:

Post a Comment

JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...