Sunday, February 11, 2018

MATCH 62: FC Pune City 1-2 Kerala Blasters

  CK Vineeth breaks Stallions' hearts with last-gasp winner
The visitors snatched all three points on the night after CKVineeth's injury-time goal..






...

Kerala Blasters kept their play-off hopes alive after a stunning 2-1 victory over FC Pune City at the Balewadi Sports Complex in an Indian Super League (ISL) clash on Friday. CK Vineeth (90+3') and Jackichand Singh (58') scored for the visitors while Emiliano Alfaro got his name on the scoresheet for the home side in the 78th minute.
Ranko Popovic made as many as three changes to the side which beat Jamshedpur FC with Sarthak Golui, Marko Stankovic and Baljit Sahni coming in for Rohit Kumar, Jonatan Lucca and Isaac Vanmalsawma. Emiliano Alfaro continued to lead the line for the hosts with Marcelinho slotting in behind him.
David James on the other hand, made just the one change to the side which defeated the Delhi Dynamos as Nemanja Lakic-Pesic came in for Karan Sahwney.  Iain Hume started as the designated striker with Jackichand Singh, Courage Pekuson and CK Vineeth playing behind him.
In an end to end start to the game, the visitors created a chance as early as the seventh minute when Diego Carlos cut inside from the left before unleashing a fierce shot which was well saved by Blasters’ custodian Subhashish Roy.
Marcelinho’s free-kick in the 21st minute created another opportunity for the hosts but Alfaro’s header was directed straight at the goalkeeper.
Both sides had a chance to take the lead towards the stroke of half-time. First, Alfaro was set up by a beautifully threaded through ball from Stankovic but the Uruguayan failed to find the target with just Subhashish to beat.
Then Jackichand did well to square up Hume in the penalty box but Pune custodian Vishal Kaith did extremely well to rush out and block the attempt. Hume injured his knee in the process and had to be taken off as both sides went into the half-time interval goalless.
For the second time in the season, Popovic was given his marching orders by the match official after an altercation during the half-time whistle.
Marcelinho smashed the frame of the post for Pune straight after half-time but it was the visitors who broke the deadlock in the 58th minute. Substitute Guðjón Baldvinsson squared up Jackichand at the edge of the box and the winger took a touch before blasting the ball into the net.
Diego was set through one on one with Subhashish but Sandesh Jhingan put in a last ditch tackle to preserve Kerala’s lead.
The home side upped the ante in search for an equalizer as the second period wore on and managed to restore parity in the 78th minute. Subhashish brought down Alfaro in the box and the Pune forward stepped up to convert the resultant spot-kick himself.
Marcelinho struck the woodwork twice in the dying minutes but it was Kerala who snatched the three points with an injury-time winner by CK Vineeth. The winger showed great control to bring down a long-ball before smashing the ball into the back of the net to break Pune’s hearts.
The loss means Popovic’s men remain in third spot in the league table with 22 points while Kerala move into the fifth spot temporarily with 20 points.

കേരള ബ്ലാസ്‌റ്റേഴ്‌സിനു വിനീത വിജയം

കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സി 2 പൂനെ സിറ്റി എഫ്‌.സി 1

പുനെ, ഫെബ്രുവരി 2:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പൂനെ ബാലവാഡിയിലെ ശിവ്‌ ഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആതിഥേയരായ പൂനെ സിറ്റി എഫ്‌സി.യെ പരാജയപ്പെടുത്തി. 
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58-ാം മിനിറ്റില്‍ ജാക്കി ചാന്ദ്‌്‌ സിംഗിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ്‌ മുന്നിലെത്തി. 79-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇ്‌ഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93-ാം മിനിറ്റില്‍) സി.കെ. വിനീത്‌ കേരള ബ്ലാസ്റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.
പ്രതീക്ഷകള്‍ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്‌ 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. 
ജയിച്ചത്‌ കേരള ബ്ലാസ്‌റ്റേ്‌സ്‌ ആണങ്കിലും പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
അതിവേഗതയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട്‌ ഗോള്‍ മുഖത്തേക്ക്‌ വന്നത്‌ ബല്‍ജിത്‌ സാഹ്‌്‌നിയുടെ ബൂട്ടില്‍ നിന്നാണ്‌. ബല്‍ജിതിന്റെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറിനു മുകിലൂടെ അകന്നു.. അടുത്ത മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു കനകാവസരം. പൂനെ ഗോളി വിശാല്‍ കെയ്‌ത്തിന്റെ പിഴവില്‍ പന്ത്‌ ഗോള്‍ മുഖത്തേക്ക്‌ അടിക്കാതെ പാസിനു ഹ്യൂം ശ്രമിച്ചത്‌ പ്രയോജനപ്പെട്ടില്ല. എഴാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ ഗ്രൗണ്ട്‌ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി സുബാഷിഷ്‌ കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. 
ഓഫ്‌ സൈഡ്‌ കെണിവെച്ചു വിനീതിനെ പൂനെ നിരവധി തവണ തളച്ചു. 21-ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയും അല്‍ഫാരോയും കൂടി നടത്തിയ നീക്കം സുബാഷിഷിന്റെ സമയോചിതമായ സേവ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. 30-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ ലോങ്‌ പാസില്‍ ഇയാന്‍ ഹ്യൂമിന്റെ ഹെഡ്ഡര്‍ പോസ്‌റ്റിനരുകിലൂടെ കടന്നുപോയി. അടുത്ത മിനിറ്റില്‍ ആദില്‍ ഖാന്റെ ശ്രമവും ്‌ഇഞ്ച്‌ വ്യത്യാത്തില്‍ അപകടം ഒഴിവാക്കി അകന്നു. 41-ംമിനിറ്റില്‍ എമിിലിയാനോ അല്‍ഫാരോയുടെ സോളോ അറ്റാക്കും ഒപ്പം വന്ന ഉശിരന്‍ ഷോട്ടും അപകടം ഒഴിവാക്കി ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നു. 
കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച്‌ എന്നിവര്‍്‌ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്‌, മാഴ്‌സിലീഞ്ഞ്യോ എ്‌ന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച്‌ റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ്‌ ഔട്ടില്‍ നി്‌ന്നും പുറത്തും പോകേണ്ടിവന്നു.
ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത്‌ ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി ഇയാന്‍ ഹ്യൂമിനു ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പുറത്തു പോകേണ്ടി വ്‌ന്നു. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. 
രണ്ടാം പകുതിയില്‍ വിനീതിനാണ്‌ ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53-ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 
59-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. പെക്കുസനിലൂടെയാണ്‌ ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ്‌ സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ്‌ വിന്‍സന്റെ ത്രൂപാസ്‌ സ്വീകരിച്ച ജാക്കി ചന്ദ്‌ സിംഗ്‌ ഡി യ്‌ക്കു മുന്നില്‍ നി്‌ന്നും തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട്‌ പൂനെയുടെ നെഞ്ചകം കീറി വലയില്‍ കയറി (1-0). 
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്‌റ്റന്‍ സന്ദേശ്‌ ജിങ്കനാണ്‌ ആദ്യ മഞ്ഞക്കാര്‍ഡ്‌. അടുത്ത മഞ്ഞക്കാര്‍ഡ്‌ പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം പകുതിയിലെ എണ്ണംപറഞ്ഞ ആദ്യ ശ്രമം 72-ാം മിനിറ്റില്‍ വിനീതിലൂടെയാണ്‌. എന്നാ ല്‍ ഈ ശ്രമം ഫലം കണ്ടില്ല. 73-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ കിടിലന്‍ ലോങ്‌ റേഞ്ചര്‍ രണ്ടാാം പോസ്‌റ്റിലേക്കു ഡൈവ്‌ ചെയ്‌തു സൂബാഷിഷ്‌ റോയ്‌ ചൗധരി രക്ഷപ്പെടുത്തി. മാഴ്‌സിലീഞ്ഞ്യോയുടെ തുടരെ വന്ന റെയ്‌ഡുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖം വിറകൊണ്ടു. 78-ാം മിനിറ്റില്‍ സുബാഷിഷ്‌ റോയ്‌ ചൗധരി വരുത്തിയ പിഴവ്‌ പെനാല്‍ട്ടിക്കു വഴിയൊരുക്കി. ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത്‌ സ്വന്തമാക്കാന്‍ സുബാഷിഷ്‌ റോയ്‌ ചൗധരിയുടെ ശ്രമം പെനാല്‍്‌ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്‌്‌ക്കു പിഴച്ചില്ല (1-1). 
82-3ം മിനിറ്റില്‍ സി.കെ വിനീതിന്റെ ലീഡ്‌ നേടാനുള്ള ശ്രമം പൂനെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയത്ത്‌്‌ കരങ്ങളില്‍ ഒതുക്കി രക്ഷപ്പെടുത്തി. 86-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും അവസരം. ഇത്തവണ ജാക്കി ചാന്ദിന്റെ ലോബില്‍ സാഹില്‍ പന്‍വറിന്റെ പന്തടിച്ചകറ്റാനുള്ള ശ്രമം സ്വന്തം പോസ്‌റ്റിനരുകിലൂടെ കടന്നുപോയതോടെ പൂനെ രക്ഷപ്പെട്ടട്ടു. അവവസാന വിസിലിനു മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മാഴസിലീഞ്ഞോയുടെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറില്‍ തട്ടിത്തെറിച്ചു. പിന്നാലെ സി.കെ. വിനീത്‌ അവിശ്വസനീയമായി വിജയ ഗോള്‍ നേടി. 
അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ്‌ പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത്‌ നെഞ്ചില്‍ സ്വീകരിച്ച വിനീത്‌ വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ്‌ സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ ഇന്‍സ്വിങ്ങര്‍ ഷോട്ടില്‍ വലകുലുക്കി (2-1). 
കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെയും നേരിടും. 
കേരള ബ്ലാസ്റ്റേഴ്‌സ്‌ ആദ്യ ഇലവനില്‍ ഒരു മാറ്റവുമായാണ്‌ ഇറങ്ങിയത്‌. മുന്‌ നിര താരം കരണ്‍ സാഹ്‌്‌നിയ്‌ക്കു പകരം പ്രതിരോധനിര ശക്തമാക്കി ലാക്കിച്ച്‌ പെസിച്ചിനെ ഇറക്കി. ഡല്‍ഹിക്കെതിരെ വിജയ ഗോള്‍ നേടിയ ദീപേന്ദ്ര നേഗിയ്‌ക്കും ഐസ്‌ ലാന്‍ഡില്‍ നിന്നുള്ള മുന്‍ നിരതാരം ഗുഡിയോണ്‍ ബാള്‍ഡ്‌ വിന്‍സണും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. 
മറുവശത്ത്‌ പൂനെ സിറ്റി എഫ്‌.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. രോഹിത്‌ കുമാര്‍, ജോനാഥന്‍ ലൂക്ക, മാര്‍ക്കോസ്‌ ടെബാര്‍ എന്നിവര്‍ക്കു പകരം സാര്‍ത്തക്‌ ഗോലു, മാര്‍ക്കോ സ്‌റ്റാങ്കോവിച്ച്‌, ബല്‍ജിത്‌ സാഹ്‌്‌നി എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ വിന്യസിച്ചത്‌. 

Thursday, February 1, 2018

MATCH 61:Mumbai City FC 1-2 Jamshedpur FC


- Islanders suffer third straight loss at home


Bikash Jairu's 84th minute strike sealed three vital points for the Men in Steel......
Jamshedpur FC secured a vital 2-1 victory over Mumbai City FC as Bikash Jairu netted in an 84th-minute winner. Earlier, Everton Santos had equalised (79') for the home side after a Sanju Pradhan own-goal (37') that had given the visitors the lead.
In match 61 of the Indian Super League (ISL), Mumbai City opted to continue with their winning combination from the seven-goal thriller against FC Goa. As for the visitors, Steve Coppell made two changes with Farukh Choudhary and Andre Bikey replacing Bikash Jairu and Trindade Goncalves.
The first real chance of the match came in the 8th minute when Wellington Priori’s through-ball found winger Farukh Choudhary on the left but the latter’s attempt was kept out by the safe hands of Amrinder Singh.
After missing the chance to capitalize from the left-wing in the 22nd minute, Balwant Singh came close to the target three minutes later when he released a shot from the edge of the box; however, his effort deflected off defender Bikey to go wide of the goal.
It was only in the 37th minute that the deadlock was broken with the home-side guilty of conceding an own-goal. After Farukh nutmegged Gerson, the winger released a shot which was poorly handled by Rozario and eventually pushed into his own net by Sanju Pradhan.
The Islanders’ sub-par defensive display troubled them as they went into the break trailing by a goal.
In the early minutes of the second half, the hosts had a chance to salvage themselves but before Thiago could release a shot from close-range, Anas cleared the ball away. Later, in the 56th minute, the 22-year-old yet again failed to find the net as his shot went wide.
Balwant, who put in a shocking display inside the box, missed two chances to head the ball home - first, his effort was parried away by a flying Subrata and later he got his head to an inch-perfect cross from Everton, only to send it way over the crossbar.
Nothing seemed to go Mumbai’s way as Pradhan’s shot, in the 66th minute, ricocheted off the post after Subrata’s touch deflected the attempt.
On the other end, Jamshedpur too lacked accuracy in finishing which kept them away from finding the lead.
The home side finally found the equalizer in the 79th minute when Thiago’s corner-kick was slotted into the net by Everton. However, Mumbai’s happiness was short lived as Jairu got his side the lead once again in the 84th minute. Bikey’s cross found Belfort in the middle whose shot was kept out by Amrinder but an alert Jairu found the back of the net from the rebound.
Mumbai registered their third straight loss on home soil while the Men of Steel sealed their second victory on the road.
everton santos



ജാംഷെഡ്‌പൂര്‍ എഫ്‌.സി 2 മുംബൈ സിറ്റി എഫ്‌.സി. 1

മുംബൈ, ഫെബ്രുവരി 1: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സി പരാജയപ്പെടുത്തി. 

37 - ാം മിനിറ്റില്‍ മുംബൈയുടെ സഞ്‌ജു പ്രധാന്റെ സെല്‍ഫ്‌ ഗോളില്‍ ആദ്യപകുതിയില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി. 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 79-ാം മിനിറ്റില്‍ ബ്രസീല്‍ താരം എവര്‍ട്ടണ്‍ സാന്റോസിലൂടെ മുംബൈ സമനില കണ്ടെത്തിയെങ്കിലും പകരക്കാരനായി വന്ന ബികാഷ്‌ ജെയ്‌റു 84-ാം മിന്‌ിറ്റില്‍ നേടിയ ഗോളില്‍ ജാംഷെഡ്‌പൂര്‍ വിജയത്തിലെത്തി. 
ഈ ജയത്തോടെ ജാംഷെഡ്‌പൂര്‍ എഫ്‌.സി 22 പോയിന്റോടെ പോയിന്റ്‌ പട്ടികയില്‍ ആദ്യമായി നാലാം സ്ഥാനത്തെത്തി. മുംബൈ 17 പോയിന്റോടെ ആറാം സ്ഥാനത്താണ്‌.
ജാംഷെഡ്‌പൂരിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു നിര്‍ണായക സേവുകള്‍ നടത്തിയ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ ഹീറോ ഓഫ്‌ ദി മാച്ചായി. ഹോം ഗ്രൗണ്ടില്‍ മുംബൈയുടെ മൂന്നാമത്തെ തോല്‍വിയാണിത്‌. 
ആദ്യ പാദത്തില്‍ രണ്ടു ടീമുകളും 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. 
സെമിഫൈനല്‍ പ്ലേ ഓഫിലേക്കു പ്രവേശനം നേടാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ ജാംഷെഡ്‌പൂരിനായിരുന്നു മേല്‍ക്കൈ. ഒന്‍പതാം മിനിറ്റില്‍ ഫറൂഖ്‌ ചൗധരിയിലൂടെയും 13 -ാം മിനിറ്റില്‍ ഇസു അസുക്കയിലൂടെയും മുംബൈ ഗോള്‍ മുഖം ആക്രമിച്ചു. ഫറുഖിന്റെ ആദ്യ ശ്രമം മുംബൈ ഗോളി അമരീന്ദര്‍ സിംഗ്‌ തടുത്തു. ്‌അടുത്ത ഫറൂഖില്‍ നിന്നുള്ള പാസില്‍ ഇസു അസൂക്കയുടെ ഷോട്ട്‌ ലക്ഷ്യം തെറ്റി. 19-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ഹെഡ്ഡറിലൂടെയാണ്‌ മുംബൈയുടെ ആദ്യ ശ്രമം. പക്ഷേ, ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ സൗവിക്കിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ആദ്യം തന്നെ ശ്രമം പാളി. 
25-ാം മിനിറ്റില്‍ രണ്ടാം പോസ്‌റ്റ്‌ ലക്ഷ്യമാക്കി വന്ന ബല്‍വന്തിന്റെ ലോങ്‌ റേഞ്ചര്‍ സുബ്രതോ പോള്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ എമാനയുടെ ദുര്‍ബലമായ ഷോട്ടും സുബ്രതോ പോളിന്റെ കരങ്ങളില്‍ വിശ്രമിച്ചു. മുംബൈയുടെ ആക്രമണങ്ങള്‍ ശക്തമായതോടെ ജാംഷെഡ്‌പൂരിന്റെ ടാക്ലിങ്ങും പരുക്കനായി. തിയാഗയെ ഫൗള്‍ ചെയ്‌തിനു സൗവിക്കിനു മഞ്ഞക്കാര്‍ഡ്‌. 31-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത മാഴ്‌സിയോ റൊസാറിയോയുടെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 
37-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി. സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ഫറൂഖ്‌ ചൗധരിയുടെ സോളോ അറ്റാക്കും ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനും ഒടുവില്‍ സെല്‍ഫ്‌ ഗോളായി പന്ത്‌ വലയില്‍ കയറി. ഫറൂഖിനെ തടയാന്‍ ഓടിയെത്തിയ സഞ്‌ജു പ്രധാന്റെയും മാഴ്‌സിയോ റൊസാരിയോയുടേയും ശ്ര മങ്ങളായിരുന്നു ഗോളിലേക്കു നീങ്ങിയത്‌. ഫറൂഖ്‌ ചൗധരി ഗോള്‍ മുഖത്തേക്കു തട്ടിയിട്ട പന്ത്‌ മാഴ്‌സിയോ റൊസാരിയോയുടെ കാലില്‍ തട്ടി സ്വന്തം വലയിലേക്കു നീങ്ങി. സഞ്‌ജുവിന്റെ ഗോള്‍ ലൈനില്‍ നടത്തിയ അവസാന ശ്രമം ആകട്ടെ, സ്വന്തം പോസ്‌റ്റിന്റെ ക്രോസ്‌ ബാറില്‍ തട്ടിയ പന്ത്‌ അകത്തേക്കു കയറാനാണ്‌ വഴിയൊരുക്കിയത്‌ (1-0).
ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ മുംബൈയ്‌ക്കു സമനില ഗോള്‍ നേടാന്‍ ഡി യ്‌ക്കു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ വിഫലമായി. അക്കിലെ എമാന എടുത്ത കിക്ക്‌ മനുഷ്യഭിത്തിയ്‌ക്കു മുകളിലൂടെ ഗോള്‍ മുഖത്തേക്കു തന്നെ പറന്നിറങ്ങിയെങ്കിലും, ജാംഷെഡ്‌പൂര്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഡൈവ്‌ പന്ത്‌ കരങ്ങളില്‍ ഒതുക്കി.
രണ്ടാം പകുതിയില്‍ മുംബൈയ്‌ക്ക്‌ തിയാഗോ സാന്റോസിലൂടെ ഗോള്‍ മടക്കാനുള്ള ആദ്യ അവസരം ഒരുങ്ങി. എന്നാല്‍ ബോക്‌സിനകത്തു മനോഹരമായ ടാക്ലിങ്ങിലൂടെ അനസ്‌ പന്ത്‌ തിയാഗോയില്‍ നിന്നും തട്ടിയെടുത്തു അപകടം ഒഴിവാക്കി. 58-ാം മിനിറ്റില്‍ മുംബൈയുടെ മുന്നേറ്റവും തുടര്‍ന്നു സഞ്‌ജു പ്രധാന്റെ ഗോള്‍ മുഖത്തേക്കുള്ള മനോഹരമായ ക്രോസുും ബല്‍വന്തിന്റെ ഹെഡ്ഡറും ജാംഷെഡ്‌പൂര്‍ ഗോള്‍മുഖത്തേക്ക്‌. . വായുവിലൂടെ ഒഴുകിയെത്തിയ സുബ്രതോ പോള്‍ പന്ത്‌ കരങ്ങളില്‍ ഒതുക്കി രക്ഷകനായി. 61-ാ മിനിറ്റില്‍ വീണ്ടും ബല്‍വന്തിനു മറ്റൊരു കനകാവസരം. ഇത്തവണ ബല്‍വന്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി പുറത്തേക്ക്‌. 

അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ ജാംഷെഡ്‌പൂര്‍ വെല്ലിങ്‌ടണ്‍ പ്രയോറിയ്‌ക്കു പകരം ട്രിന്‍ഡാഡയെയും ഇസു അസൂക്കയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍്‌ട്ടിനെയും മുംബൈ ജെഴ്‌സണ്‍ വിയേരയ്‌ക്കു പകരം റാഫ ജോര്‍ഡയേയും മെഹ്‌ രാജുദിന്‍ വാഡുവിനു പകരം രാജു ഗെയ്‌ക്ക്‌ വാദിനെയും കൊണ്ടുവന്നു. 
ജാംഷെഡ്‌പൂരിന്റെ പ്രതിരോധ തന്ത്രങ്ങള്‍ തകര്‍ത്തു 79-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ കണ്ടെത്തി. തിയാഗോ സാന്റോസ്‌ എടുത്ത കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ വന്നത്‌. സുബ്രതോ പോളിനു കുത്തിയകറ്റാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്‌ തന്നെ നുഴഞ്ഞുകയറി എവര്‍ട്ടണ്‍ സാ്‌ന്റോസ്‌ ഹെഡ്ഡറിലൂടെ പന്ത്‌ വലയിലാക്കി (1-1). 
എതിരെ ഗോള്‍ വന്നതോടെ ജാംഷെഡ്‌പൂര്‍ ഉണര്‍ന്നെഴുന്നേറ്റു. 81-ാം മിനിറ്റില്‍ ഫറൂഖ്‌ ചൗധരിക്കു പകരം ബികാഷ്‌ ജെയ്‌റുവിനെ കൊണ്ടുവന്നതു ക്ലിക്ക്‌ ചെയ്‌തു. ആന്ദ്രെ ബിക്കെയില്‍ നിന്നും ബോക്‌സിനു മുന്നിലേക്കു വന്ന ക്രോസില്‍ കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിന്റെ ആദ്യശ്രമം അമരീന്ദര്‍ സിംഗ്‌്‌ തട്ടിയകറ്റി. പക്ഷേ, ഓടിവന്ന ബികാഷ്‌ ജെയറു പന്ത്‌ വലയിലേക്കു തട്ടിയിട്ടു (2-1). മുംബൈയുടെ പ്രതിരോധനിരയുടെ പാളിച്ചയാണ്‌ ബെല്‍ഫോര്‍്‌ട്ടിനും ബികാഷ്‌ ജെയ്‌റുവിനും പന്തുലഭിക്കാന്‍ ഇടയാക്കിയത്‌. 
കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ കഴിഞ്ഞ എ.ടി.കെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ നേടിയ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസിനു വിശ്രമം അനുവദിച്ചു. പകരം ആന്ദ്രെ ബിക്കെയെയും ഇടത്തെ ഫ്‌ളാങ്കില്‍ ബികാഷ്‌ ജെയ്‌റുവിനു പകരം ഫറൂഖ്‌ ചൗധരിയെയും ഉള്‍പ്പെടുത്തി. മുംബൈയുടെ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ്‌ കഴിഞ്ഞ ഗോവക്കെതിരെ നേടിയ ഇലവനെ നിലനിര്‍ത്തി. മുംബൈ സിറ്റി ഇന്നലെ തിയാഗോ, ലല്‍വന്ത്‌,എവര്‍ട്ടണ്‍ എന്നിവരെ മുന്‍ നിരയില്‍ കൊണ്ടുവന്നു കൊണ്ട്‌ 3-4-3 ഫോര്‍മേഷനിലും ജാംഷെഡ്‌പൂര്‍ ഇസു അസൂക്കയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനിലും ടീമിനെ അണിനിരത്തി. 
ജാംഷെഡ്‌പൂര്‍ 10നു ഹോം മാച്ചില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെയും, മുംബൈ 11 നു ഹോം മത്സരത്തില്‍ എഫ്‌.സി. പൂനെ സിറ്റിയേയും നേരിടും.



Alexandre Guimaraes fields an unchanged XI which had won a thrilling encounter in Goa last Sunday. Steve Coppell, on the other hand, makes two changes in the Jamshedpur line up. Trindade Goncalves, who scored the winning goal against ATK in their previous match, is rested and is replaced by Andre Bikey. Farukh Choudhary replaces Bikash Jairu on the left flank.
Jamshedpur FC subs: Sanjiban Ghosh, Bikash Jairu, Mehtab Hossain, Sameehg Doutie, Trindade Goncalves, Ashim Biswas, Kervens Belfort.
Mumbai City FC subs: Arindam Bhattacharya, Lucian Goian, Raju Gaikwad, Avinash Ruidas, Leo Costa, Sehnaj Singh, Rafa Jorda.
Jamshedpur FC starting XI: Subrata Paul; Souvik Chakraborty, Anas Edathodika, Tiri, Raju Yumnam; Andre Bikey, Memo; Jerry Mawihmingthanga, Wellington Priori, Farukh Choudhary; Izu Azuka.
Mumbai City FC starting XI: Amrinder Singh; Mehrajuddin Wadoo, Gerson Vieira, Marcio Rosario; Zakeer Mundampara, Achille Emana, Sanju Pradhan, Sahil Tavora; Everton Santos, Thiago Santos, Balwant Singh.

Tuesday, January 30, 2018

MATCH 60:: ATK 0-1 JAMSHEDPUR FC

 ചാംപ്യന്‍മാരുടെ കഷ്ടകാലം തീരുന്നില്ല... 
ജംഷഡ്‌പൂരിന്റെ ഒരടിയില്‍ എടിക്കെ വീണു 


കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ നിലവിലെ ചാംപ്യന്മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. സീസണിലെ ആറാമത്തെ കളിയിലും കൊല്‍ക്കത്ത തോല്‍വിയേറ്റുവാങ്ങി. 
ഈ സീസണില്‍ അരങ്ങേറിയ ജംഷഡ്‌പൂര്‍ എഫ്‌സിയാണ്‌ കൊല്‍ക്കത്തയെ അവരുടെ മൈതാനത്ത്‌ വീഴ്‌ത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്റ്റീവ്‌ കോപ്പല്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം. 66ാം മിനിറ്റില്‍ ട്രിനിനാഡ്‌ ഗോണ്‍കാല്‍വസ്‌ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ്‌ ജംഷഡ്‌പൂരിന്‌ ജയമൊരുക്കിയത്‌. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്‌. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നു മാറ്റങ്ങളുമായാണ്‌ കൊല്‍ക്കത്ത ഇറങ്ങിയതെങ്കില്‍ ജംഷഡ്‌പൂരിന്റെ പ്ലെയിങ്‌ ഇലവനില്‍ ഒരു മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുടീമുകളും വളരെ ശ്രദ്ധയോടെ തുടങ്ങിയ മല്‍സരത്തില്‍ ജംഷഡ്‌പൂരിനാണ്‌ കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്‌. എന്നാല്‍ ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമെല്ലാം അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 66ാം മിനിറ്റില്‍ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ലീഡ്‌ കണ്ടെത്തുകയും ചെയ്‌തു. ഗോണ്‍കാല്‍വസിനെ കൊല്‍ത്ത താരം ഹിതേഷ്‌ ശര്‍മ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനെ തുടര്‍ന്ന്‌ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോണ്‍കാല്‍വസ്‌ അനായാസം വലകുലുക്കുകയും ചെയ്‌തു. ഈ വിജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്നും 19 പോയിന്റുായി ജംഷഡ്‌പൂര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ജംഷഡ്‌പൂരിന്റെ കുതിപ്പില്‍ മുംബൈ സിറ്റിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഓരോ സ്ഥാനം താഴേക്കിറങ്ങുകയും ചെയ്‌തു. 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി എടിക്കെ എട്ടാംസ്ഥാനത്തു തുടരുകയാണ്‌.


TRINDADE PENALTY PILES ON THE MISERY FOR THE DEFENDING CHAMPIONS


amshedpur FC subs: Sanjiban Ghosh, Andre Bikey, Sameehg Doutie, Kervens Belfort, Ashim Biswas, Mehtab Hossain, Farukh Choudhary. 
Jamshedpur FC starting XI: Subrata Paul; Souvik Chakraborty, Anas Edathodika, Tiri, Raju Yumnam; Jerry Mawihmingthanga, Wellington Priori, Memo, Bikash Jairu, Trindade Goncalves; Izu Azuka.
ATK subs: Soram Poirei, Darren Caldeira, Shankar Sampingiraj, Ronald Singh, Bipin Singh, Komal Thatal.
ATK starting XI: Debjit Majumder; Ashutosh Mehta, Conor Thomas, Jodri Figueras, Keegan Pereira; Hitesh Sharma, David Cotterill, Rupert Nongrum, Jayesh Rane; Robin Singh, Martin Paterson.
Ashley Westwood's men succumbed to another home defeat as the visitors prevailed by a single goal....
A 66th minute spot-kick was enough for Jamshedpur FC to collect all three points as they beat defending champions ATK by 1-0 in an Indian Super League (ISL) clash at Kolkata on Sunday.
With only four foreigners available to him for the tie, Ashley Westwood made three changes to the starting XI with Hitesh Sharma, Robin Singh and Ashutosh Mehta coming in for Ryan Taylor, Shankar Smapingiraj and Prabir Das. Westwood deployed a 4-1-3-2 formation with Robin Singh and Martin Paterson designated as the two strikers.
Steve Coppell on the other hand, made just the one change to the Jamshedpur side which lost to FC Pune City with Bikash Jairu coming in for Farukh Choudhary. Striker Izu Azuka continued to lead the line for the visitors as Coppell opted for a 4-4-1-1 formation.
Both sides were slow to get into their stride in the opening minutes and it was the visitors who had the first real chance of the game when Wellington Priori squared the ball up for Jerry but the youngster’s attempted shot flew just wide off the mark.
Around the half-hour mark, Jairu did well to cut inside from the left before setting up Azuka with a through ball but the striker failed to keep his effort on target.
At the other end, Robin Singh had a great chance to put ATK ahead after an excellent cross from Jayesh Rane but the tall striker failed to get a connection to let the chance go a begging. The visitors thought they had gone ahead at the stroke of half-time but they were contentiously denied by an offside flag.
Dejit Mujamdar did well to stop Jerry’s deflected free-kick from going in but Azuka was on hand to fire in the rebound into an empty net. However, the linesman flagged the Jamshedpur forward for offside much to disbelief of the Jamshedpur players as the two sides went into the half-time interval at 0-0.
The visitors had a gilt-edged chance minutes into the restart after Jerry’s cross found Trindade Goncalves.  The attacker’s shot rebounded off the post as the danger was averted. Coppell’s men were awarded a penalty around the hour-mark when Hitesh brought down Goncalves inside the box and the attacker stepped up himself to convert the spot-kick.
Coppell shut up shop as the game wore on as he replaced Azuka with central defender Andre Bikey. ATK attacked with numbers in search for the equalizer and Paterson had a great chance in the dying minutes through a corner but he sent his header wide off the mark.
Subsitute Kervens Belfort then wasted the chance of the match after having only Debjit to beat but the striker shot straight at the ATK custodian. Komal Thatal became the youngest player to play in the ISL as Westwood put him on in the dying minutes but Jamashedpur held firm for all three points.


ജാംഷെഡ്‌പൂരിനു മുന്നില്‍

കൊല്‍ക്കത്ത കീഴടങ്ങി



ജാംഷെഡ്‌പൂര്‍ എഫ്‌.സി. 1 എ.ടി.കെ. 0



കൊല്‍ക്കത്ത , ജനുവരി 28:



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സൂപ്പര്‍ സണ്‍ഡേയിലെ യുവഭാരതി ക്രീരാരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ എ.ടി.കെയെ ഏക ഗോളിനു നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി പരാജയപ്പെടുത്തി. 
ജാംഷെഡ്‌പൂരിനുവേണ്ടി 66-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ പെനാല്‍ട്ടിയിലൂടെ വിജയഗോള്‍ നേടി. 
വിജയ ഗോള്‍ നേടിയ ജാംഷെഡ്‌പൂരിന്റെ ബ്രസീല്‍ താരം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ തന്നെ ഹീറോ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരവും എറ്റുവാങ്ങി. 
എ.ടി.കെയുടെ ആറാം തോല്‍വിയാണിത്‌. ജാംഷെഡ്‌പൂരിന്റെ അഞ്ചാം ജയവും. ഈ ജയത്തോടെ ജാംഷെഡപൂര്‍ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 12 പോയിന്റോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്‌.
കഴിഞ്ഞ മാസം ആദ്യം ജാംഷെഡ്‌പൂരില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍ ഒന്നും അടിച്ചിരുന്നില്ല. 
കളി തുടങ്ങി ആദ്യ 12 മിനിറ്റുകളില്‍ ജാംഷെഡ്‌പൂരിന്റെ നാല്‌ ഗോള്‍ ശ്രമങ്ങളെ എ.ടി.കെയ്‌ക്കു മറികടക്കേണ്ടി വന്നു. ഇതില്‍ ആദ്യ മൂന്നു തവണ വെല്ലിങ്‌ടണ്‍ പ്രയോറിയും ഒരു ശ്രമം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസില്‍ നിന്നും വന്നു. ഇരുവരും നടത്തിയ ലോങ്‌ റേഞ്ച്‌ ശ്രമങ്ങള്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത്‌ അപകട മണി തുടരെ മുഴക്കി. 
41 ാം മിനിറ്റിലാണ്‌ എ..ടി.കെയുടെ ആദ്യ സുവര്‍ണാവസരം. കൊല്‍ക്കത്തയ്‌ക്കു അനുകൂലമയി കിട്ടിയ രണ്ടാമത്തെ കോര്‍ണറില്‍ ഡേവിഡ്‌ കോട്ടറിലിന്റെ കിക്ക്‌്‌ സ്വീകരിച്ച മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ജാംഷെഡ്‌പൂരിന്റെ ഗോളി സുബതോ പോള്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ എ.ടി.കെയ്‌ക്കു പിന്നെയും അവസരങ്ങള്‍ ലഭിച്ചു. 44 -ാം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ ഹെഡ്ഡര്‍ പോസ്‌റ്റിനരികിലൂടെ അകന്നുപോയി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വെല്ലിങ്‌ ടാണ്‍ പ്രയോറിയുടെ ലോങ്‌ റേഞ്ചര്‍ കൊല്‍ക്കത്ത ഗോളി ദേബജിത്‌ മജുംദാര്‍ ഡൈവ്‌ ചെയ്‌തു തടുത്തു. റീ ബൗണ്ടായി പന്ത്‌ ഇസു അസൂക്ക ഗോളാക്കിയെങ്കിലും ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഇതിനകം ഉയര്‍ന്നു. ആദ്യ പകുതി ഇതോടെ ഗോള്‍ രഹിതം.
ആക്രമിച്ചു കളിച്ചത്‌ ജാംഷെഡ്‌പൂര്‍ ആയിരുന്നുവെങ്കിലും ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കം കൊല്‍ക്കത്തയ്‌ക്കായിരുന്നു. ജാംഷെഡ്‌പൂരിനു മൂന്നു കോര്‍ണറുകളും കൊല്‍ക്കത്തയ്‌ക്ക്‌ രണ്ടു കോര്‍ണറുകളും ആ്‌ദ്യ പകുതിയില്‍ ലഭിച്ചു. 
രണ്ടാം പകുതി കൊല്‍ക്കത്തയ്‌ക്ക്‌ അനുകൂലമായ കോര്‍ണറിലൂടെ തുടക്കം. ജാംഷെഡ്‌പൂരിന്റെ ഗോളി സുബ്രതോയുടെ കരങ്ങളില്‍ അപകടം കൂടാതെ വിശ്രമിച്ചു. പിന്നീടുള്ള ഊഴം ജാംഷെഡ്‌പൂരിന്റേതായി 49-ാം മിനിറ്റില്‍ ജെറിയുടെ പാസില്‍ ട്രിന്‍ഡാഡെയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. വീണ്ടും ട്രീന്‍ഡാഡെയുടെ ബാക്ക്‌ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള ശ്രമവും വിഫലമായി. 56-ാം മിനിറ്റില്‍ ഇസു അസൂക്ക യുടെ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കൊടുത്ത ചിപ്പ്‌ ട്രിന്‍ഡാഡെ പുറത്തേക്കു ഹെഡ്ഡ്‌ ചെയ്‌തു തുലച്ചു. അടുത്ത മിനിറ്റില്‍ ബികാഷ്‌ ജെയ്‌റുവിന്റെ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ രക്ഷപ്പെടുത്തി. ുഒന്നിനു പുറകെ ഒന്നൊന്നായി ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങളില്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖം പ്രകമ്പനം കൊണ്ടു. 
ജാംഷെഡ്‌പൂരിന്റെ തുടരെ വന്ന ആക്രണങ്ങളില്‍ ഗോള്‍ വന്നില്ലെങ്കിലും 65-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയിലൂടെ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ബോക്‌സിനകത്തുവെച്ച്‌ ട്രിന്‍ഡാഡയെ ഹിതേഷ്‌ ശര്‍മ്മ ഫൗള്‍ ചെയ്‌തതിനു അനുവദിച്ച പെനാല്‍്‌ട്ടി , ട്രിന്‍ഡാഡെ തന്നെ വലയിലാക്കി. ഗോള്‍ കീപ്പറെ വലതുവശത്തേക്കു പറഞ്ഞയച്ചുകൊണ്ട്‌ ട്രിന്‍ഡാഡെ പോസ്‌റ്റിന്റെ ഇടത്തെ മൂലയിലേക്കു പന്തു തൊടുത്തുവിട്ടു (1-0). 
71-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീകിക്ക്‌ സമനില ഗോളിനു അവസരം ഒരുക്കി. പക്ഷേ ഡേവിഡ്‌ കോട്ടറില്‍ എടുത്ത കിക്ക്‌ പോസ്‌റ്റിനു പുറത്തേക്കു പാഞ്ഞു. കളി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എക ഗോള്‍ ലീഡ്‌ നിലനിര്‌ത്താനുള്ള തന്ത്രം പുറത്തെടുക്കാന്‍ തുടങ്ങി. ഇസു അസുക്കയ്‌ക്കു പകരം ഡിഫെന്‍ഡര്‍ ആന്ദ്രെ ബിക്കെയെയും ട്രിന്‍ഡാഡയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും കൊണ്ടുവന്നു. എ.ടികെ ഹിതേഷിനു പകരം ബിപിന്‍ സിംഗിനെയും റൂപ്പര്‍ട്ടിനു പകരം റൊണാള്‍ഡ്‌ സിംഗിനെയും ജയേഷ്‌ റാണയ്‌ക്കു പകരം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കോമല്‍ കട്ടാലിനെയും കൊണ്ടുവന്നു. ഇതോടെ ഐ.എസ്‌.എല്ലില്‍ കളിക്കുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി കോമള്‍. 
പകരക്കാരനായി വന്ന കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ദേബജിത്‌ മജുംദാറിന്റെ പക്കലേക്കു തന്നെ പന്ത്‌ അടിച്ചു കൊടുത്തുകൊണ്ട്‌ ലീഡ്‌ ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തി.. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എ.ടി.കെയ്‌ക്കു സമനില നേടാനുള്ള അവസരവും ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. റോബിന്‍ സിംഗ്‌ തൊടുത്തുവിട്ട ഹെഡ്ഡര്‍ പോസ്‌റ്റിനരുകിലൂടെ അകന്നു പോയതോടെ കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചു.
എ.ടി.കെ.യുടെ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ ചെന്നൈയിനെതിരെ 1-2നു തോറ്റ മത്സരത്തില്‍ കളിച്ച ആദ്യ ഇലവനില്‍ നിന്നും ഇന്നലെ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. റയന്‍ ടെയ്‌ലര്‍, ശങ്കര്‍ സാംപിന്‍രാജ്‌,പ്രബീര്‍ ദാസ്‌ എന്നിവര്‍ക്കു പകരം ഹിതേഷ്‌ ശര്‍മ്മ, റോബിന്‍ സിംഗ്‌, അശുതോഷ്‌ മെഹ്‌ത എന്നിവരെ കൊണ്ടുവന്നു. മരുവശത്ത്‌ സ്‌റ്റീവ്‌ കോപ്പല്‍ ജാംഷെഡ്‌പൂര്‍ ടീമില്‍ ഒരു മാറ്റം മാത്രം നടത്തി. ഫറൂഖ്‌ ചൗധരിക്കു പകരം ബികാഷ്‌ ജെയ്‌റുവിനെ ഇറക്കി. രണ്ടു ടീമുകളും 4-4-2 ഫോര്‍മേഷനിലാണ്‌ തന്ത്രം മെനഞ്ഞത്‌. 
ജാംഷെഡ്‌പൂര്‍ ഫെബ്രുവരി ഒന്നിനു എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌.സിയേയും , എ.ടി.കെ. സ്വന്തം ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിനു ബെംഗ്‌ളുരു എഫ്‌.സിയേയും നേരിടും. 

MATCH 58: FC GOA 3 VS MUMBAI CITY 4


 Thiago Santos of Mumbai City FC celebrates after scoring against FC Goa

മുംബൈയ്‌ക്ക്‌ ഉജ്ജ്വല ജയം 

മുംബൈ സിറ്റി എഫ്‌.സി 4 എഫ്‌.സി. ഗോവ 3

ഫത്തോര്‍ഡ (ഗോവ), ജനുവരി 28:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അവേശോജ്ജലവും ഗോളുകള്‍ക്കു പഞ്ഞവുമില്ലാത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌..സി മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ എഫ്‌.സി.ഗോവയെ പരാജയപ്പെടുത്തി. 
ഫെറാന്‍ കൊറോമിനാസിന്റെ 34-ാം മിനിറ്റിലെ ഗോളിലൂടെ ഗോവ സ്‌കോര്‍ ബോര്‍ഡ്‌ തുറന്നു. 36-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിലൂടെ മുംബൈ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ്‌ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മാനുവല്‍ ലാന്‍സറോട്ടി ഗോവയെ വീണ്ടും മുന്നില്‍ എത്തിച്ചു. 55-ാം മിനിറ്റില്‍ എമാനയുടെ പെനാല്‍ട്ടിയിലൂടെ മുംബൈ വീണ്ടും സമനില കണ്ടെത്തി. 71 -ാം മിനിറ്റില്‍ തിയാഗോ സാന്റോസിലൂടെ മുംബൈ മുന്നില്‍ എത്തിയെങ്കിലും 78-ാം മിനിറ്റില്‍ ഫെറാന്‍ കൊറോയുടെ രണ്ടാം ഗോളിലൂടെ ഗോവ സമനില നേടി. 86-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ഗോളില്‍ മുംബൈ സിറ്റി 4-3നു വിജയം സ്വന്തമാക്കി. 
48-ാം മിനിറ്റില്‍ സെരിറ്റോണ്‍ ഫെര്‍ണാണ്ടസിനു ചുപ്പ്‌കാര്‍ഡ്‌ കിട്ടിയതിനെ തുടര്‍ന്നു ഗോവയ്‌ക്കു പത്തുപേരുമായി കളിക്കേണ്ടി വന്നു. 
പൊതുവെ പരുക്കനായ മത്സരത്തില്‍ കാര്‍ഡുകള്‍ക്കും പഞ്ഞമുണ്ടായില്ല. പതിനൊന്നു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ്‌ കാര്‍ഡും വന്നു. ഈ സീസണില്‍ എറ്റവും അധികം കാര്‍ഡുകള്‍ വന്നത്‌ ഈ മത്സരത്തിലാണ്‌. 
മുംബൈയുടെ തിയാഗോ സാന്റോസ്‌ ഹീറോ ഓഫ്‌ ദി മാച്ചായി. 
ഈ ജയത്തോടെ മുംബൈ 17 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്‌ എത്തി. ഗോവ 19 പോയിന്റുമായി നാലാം സ്ഥാനം തുടര്‍ന്നു. 
മുംബൈയില്‍ നടന്ന ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ്‌.സി 2-1നു എഫ്‌.സി. ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയിലും മുംബൈ വിജയം ആവര്‍ത്തിച്ചു. 
മിഡ്‌ ഫീല്‍ഡ്‌ ജനറല്‍മാരായ എഡു ബേഡിയ, അഹമ്മദ്‌ ജാഹു എന്നിവരിലൂടെയാണ്‌ ഗോവ ആക്രമണങ്ങള്‍ക്കു കരുനീക്കിയത്‌. പന്ത്‌ കൈവശം വെച്ചു കളിയുടെ നിയന്ത്രണം വെക്കാനായിരുന്നു ഗോവ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇരുടീമുകളും അവസരങ്ങള്‍ ഒരുക്കി ഗോള്‍ നേടാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇതില്‍ ആദ്യം വിജയിച്ചത്‌ ഗോവയാണ്‌. 
ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ 34-ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ വന്നത്‌.മൂന്നു ഡിഫെന്‍ഡര്‍മാരെ മറികടന്നു ഫെറാന്‍ കൊറോ മന്ദര്‍റാവുവിനു നല്‍കിയ പന്ത്‌ില്‍ മന്ദര്‍ റാവുവിന്റെ ആദ്യ ഷോട്ട്‌ മുംബൈ ഗോളി തടഞ്ഞു. റീ ബൗണ്ടില്‍ ഓടി വന്ന ഫെറാന്‍ കൊറോ വലയിലാക്കി (1-0). റീ ബൗണ്ടായി പന്ത്‌ കൊറോയുടെ മുന്നിലേക്കു അപ്രതീക്ഷിതമായി എത്തുകയും ലക്ഷ്യം തെറ്റാതെ കൊറോ നിറയൊഴിക്കുകയും ചെയ്‌തു. ഈ സ്‌പാനീഷ്‌ താരത്തിന്റെ ഈ സീസണിലെ 11 -ാമത്തെ ഗോളാണിത്‌. 
ഗാലറിയുടെ ആഹ്ലാദത്തിനു അധികം ആയുസ്‌ ഉണ്ടായില്ല. മുംബൈ 36- ാം മിനിറ്റില്‍ ഗോള്‍ മടക്കി. ബല്‍വന്ത്‌ -എമാന- തിയാഗോ എന്നിവരുടെ നീക്കമാണ്‌ മുബൈയുടെ ഗോള്‍. ബല്‍വന്ത്‌ വലതുകോര്‍ണര്‍ ഫ്‌ളാഗില്‍ നിന്നും തിരിച്ചു ബോക്‌സിനു മുന്നില്‍ എത്തി എമാനയ്‌ക്കു പന്ത്‌ നല്‍കി. എമാനയുടെ പാസ്‌ തിയാഗോയിലേക്ക്‌ . 40 വാര അകലെ നിന്നും തിയാഗോ ലോങ്‌ ഷോട്ടില്‍ പോസ്‌റ്റിലേക്കു തിരിച്ചുവിട്ടു. ഗോള്‍ മുഖത്ത്‌ ഇതിനകം അകത്തു ചെന്ന എവര്‍ട്ടന്‍ സാന്റോസിന്റെ കാലില്‍ തട്ടിയാണ്‌ ഗോവന്‍ ഗോളി കട്ടിമണിയെ കബളിപ്പിച്ചു പന്ത്‌ അകത്തു കയറിയത്‌ (1-1). ഗോള്‍ നേടാനുള്ള ശ്രമം തിയാഗോയുടേതായിരുന്നുവെങ്കിലും എവര്‍ട്ടണ്‍ പോലും അറിയാതെ അദ്ദേഹം്‌ മുംബൈയുടെ ഗോളിനു ഉടമയായി. 
ഗോവയുടെ ഗോളും മുംബൈയുടെ സമനില ഗോളും വന്നതോടെ കളി വാശിയേറി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈം അവസാനിക്കാന്‍ ഒരു മിനിറ്റ്‌ മാത്രം ബാക്കി നില്‍ക്കെ മുംബൈയുടെ സഞ്‌ജു പ്രധാന്‍ വരുത്തിയ പിഴവില്‍ ഗോവയ്‌ക്ക്‌ ലോട്ടറി അടിച്ച പോലെയാണ്‌ രണ്ടാം ഗോള്‍ സമ്മാനിച്ചത്‌. മന്ദര്‍റാവു പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ ഒപ്പം സഞ്‌ജു പ്രാധനും മുംബൈ ഗോളി അമരീന്ദറും ഉണ്ടായിരുന്നു. രണ്ടു പേരുടെയും ഇടയിലൂടെ മന്ദര്‍റാവു നീട്ടിക്കൊടുത്ത പന്ത്‌ ക്ലിയര്‍ ചെയ്യാന്‍ മുംബൈ കളിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഗോള്‍ കീപ്പര്‍ പോലും ഇല്ലാത്ത ഗോള്‍ പോസ്‌റ്റിലേക്കു ലാന്‍സറോട്ടിയ്‌ക്കു പന്ത്‌ തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായുള്ളു (2-1). 
രണ്ടാം പകുതി ഒരു ഗോളിന്റെ മുന്‍തൂക്കത്തോടെ എത്തിയ എഫ്‌.സി ഗോവയ്‌ക്ക്‌ 48 ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു സെരിറ്റോണ്‍ ഫെര്‍ണാണ്ടസ്‌ പുറത്തായി. രണ്ടു തവണയും എവര്‍ട്ടണ്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്‌താണ്‌്‌ സെരിറ്റോണ്‍ ആദ്യം കിട്ടിയ മഞ്ഞക്കാര്‍ഡ്‌ രണ്ടാം തവണ ചുവപ്പ്‌ കാര്‍ഡ്‌ ആക്കി മാറ്റിയത്‌. പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഗോവ ലാന്‍സറോട്ടിയിലൂടെ ആഞ്ഞടിച്ചു. ഗോളി അമരീന്ദറിന്റെ മനോഹരമായ സേവാണ്‌ മുംബൈയ്‌ക്ക്‌ തുണയായത്‌. 
ഫൗളുകള്‍ പുറത്തെടുക്കുന്നതില്‍ പിന്നെയും മടിക്കാതിരുന്ന ഗോവയ്‌ക്ക്‌ അതിനു വിലയും കൊടുക്കേണ്ടി വന്നു. 53 -ാം മിനിറ്റില്‍ പന്തുമായി കയറിയ എവര്‍ട്ടണിനെ ബോക്‌സിനു തൊട്ട്‌ അകത്തുവെച്ച്‌ ഗോവയുടെ സെ്‌ന്റര്‍ ഡിഫെന്‍ഡര്‍ മുഹമ്മദ്‌ അലി ടാക്ലിങ്ങിലൂടെ വീഴത്തി. റഫ്‌റി ശ്രീകൃഷ്‌ണ ഉടനടി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അക്കിലെ എമാന കൃത്യമായി പന്ത്‌ വലയിലെത്തിച്ചു (2-2). 
സമനില ഗോള്‍ നേടിയതോടെ മുംബൈയുടെ ആവേശം ഇരട്ടിയായി . എമാന ഗോള്‍ എന്നുറപ്പിച്ച രണ്ട്‌ അവസരങ്ങളാണ്‌ പാഴാക്കിയത്‌. 69-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ മറ്റൊരു സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ കട്ടിമണി പോലും ഇല്ലാത്ത അവസരത്തില്‍ പോസ്‌റ്റിനരികിലൂടെ കടന്നുപോയി. പത്തുപേരുമായി കളിക്കുന്നതെന്ന കുറവ്‌ ഇല്ലാതെ രണ്ടാം പകുതിയിലും ഗോവയ്‌ക്കു തന്നെയായിരുന്നു ആക്രമണത്തില്‍ മുന്‍തൂക്കം.
പ്രതിരോധത്തിനു ശ്രമിക്കാതെ ആക്രമിച്ചു കളിച്ച ഗോവയ്‌ക്കു അതിനു വില കൊടുക്കേണ്ടി വന്നു. 71-ാം മിനിറ്റില്‍ ത്രൂ പാസുമായി കുതിച്ച മുംബൈയുടെ ബല്‍വന്ത്‌ സിംഗിന്റെ ആദ്യ ശ്രമം കട്ടിമണി തടുത്തിട്ടു. എന്നാല്‍ റീ ബൗണ്ടില്‍ പന്തു കിട്ടിയ തീയാഗോ ദോസ്‌ സാന്റോസ്‌ ഇടംകാലനടിയിലൂടെ വലയില്‍ എത്തിച്ചു (3-2). 
മുംബൈയുടെ ആഹ്ലാദത്തിനും ആയുസ്‌ ഉണ്ടായില്ല 78-ാം മിനിറ്റില്‍ ഗോവ സമനില കണ്ടെത്തി. അഹമ്മദ്‌ ജാഹൂവില്‍ നി്‌ന്നും കിട്ടിയ പാസുമായി ബോക്‌സിലേക്കു കയറിയ ഫെറാന്‍ കൊറോ മുംബൈ ഗോളിയുടെ തലയ്‌ക്കു മുകളിലൂടെ വലയിലേക്കു പന്ത്‌ കോരിയിട്ടു (3-3).
86-ാം മിനിറ്റില്‍ മുംബൈ വീണ്ടും മുന്നില്‍. എമാന- തിയാഗോ- ബല്‍വന്ത്‌ എന്നിവരുടെ കൂട്ടായ നീക്കമാണ്‌ ഗോളായി മാറിയത്‌. ആദ്യം എമാനയുടെ പാസില്‍ നിന്നും തിയാഗോയുടെ ശ്രമം.ഇത്‌ തടയാന്‍ മന്ദര്‍റാവുവിന്റെ ശ്രമം വിഫലമായി. മന്ദര്‍റാവുവിനെ മറികടന്നു ബല്‍വന്ത്‌ സിംഗ്‌ വലയിലേക്കു ചെത്തിയിട്ടു (4-3).
87 -ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം മാര്‍ക്ക്‌ സിഫിനിയോസ്‌ ഗോവയ്‌ക്കു വേണ്ടി കളിക്കാനിറങ്ങി. ഇതോടെ സിഫിനിയോസ്‌ ഒരു സീസണില്‍ രണ്ടു ടീമുകള്‍ക്കു വേണ്ടി കളിക്കുന്ന ആദ്യത്തെ ഐ.എസ്‌എല്‍ താരമായി മാറി.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ലാന്‍സറോട്ടിയുടെ സമനില ഗോളില്‍ നിന്നും മുംബൈ കഷ്ടിച്ചു രക്ഷപ്പെട്ടു. 
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയിച്ച ടീമില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ വിന്നിംഗ്‌ കോമ്പനീഷനിലാണ്‌ എഫ്‌. സി. ഗോവയെ കോച്ച്‌ സെര്‍ജിയോ ലൊബേറോ ഇന്നലെ ഇറക്കിയത്‌. മറുവശത്ത്‌ മുംബൈ നാല്‌ മാറ്റങ്ങള്‍ വരുത്തി. ലൂസിയാന്‍ ഗോയന്‍, രാജു ഗെയ്‌ക്ക്‌വാദ്‌ , സെഹ്‌്‌നാജ്‌ സിംഗ്‌,, അഭിനാഷ്‌ റൂയിദാസ്‌ എന്നിവര്‍ക്കു പകരം മാഴ്‌സിയോ റൊസാരിയോ, സഞ്‌ജു പ്രധാന്‍, സക്കീര്‍, സഹീ്‌ല്‍ ടവോറെ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി. 

രണ്ടു ടീമുകള്‍ക്കും ഇനി ഹോം ഗ്രൗണ്ടിലാണ്‌ അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്‌. മുംബൈ സിറ്റി എഫ്‌.സി ഫെബ്രുവരി ഒന്നിനു ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും, എഫ്‌.സി .ഗോവ ഇനി അടുത്ത മത്സരത്തില്‍ ഫെബ്രുവരി നാലിനു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെയും നേരിടും. 
The referee had a tough time keeping things in control during the match

Mumbai City won a seven-goal thriller over Goa to go fifth on the table...
Mumbai City FC notched a thrilling 4-3 away win over FC Goa at the Fatorda stadium on Sunday in the Indian Super League (ISL). 
A brace from Ferran Corominas and a strike from Manuel Lanzarote was not enough for the Gaurs as Thiago Santos, Everton Santos, Achille Emana and Balwant Singh scored for the Islanders. 
Sergio Lobera decided to field the same eleven that defeated Kerala Blasters 2-1 a week ago. New signing Mark Sifneos was named on the bench. Golden Boot contender Ferran Corominas operated as the lone striker.
For Mumbai, Lucian Goian was unavailable due to injury. Leo Costa and Raju Gaikwad were also absent with Abinash Ruidas and Sehnaj Singh on the bench. In came Nascimento Rozario, Sahil Tavora, Zakeer Mundampara and Sanju Pradhan as Guimaraes rung in the changes. 
Manuel Lanzarote and Corominas combined well in the early exchanges and but Mohammed Ali was required to block Everton Santos' early effort for Mumbai City. The deadlock was broken in the 34th minute when Corominas latched on to the rebound from Mandar Rao Dessai's attempt on goal and buried it in the back of the net, scoring his 11th goal of the season.
Mumbai City replied soon as Balwant Singh found Emana inside the box who passed it for Thiago. He pulled the trigger and the ball took a touch off Everton Santos and lodged in the back of the net.

However, Lanzarote restored the hosts' lead going into the break after tapping in from close range after Mandar drew the goalkeeper Amrinder Singh towards him before squaring the ball. 
There was drama in the second half as Goan defender Seriton Fernandes was given the marching orders after he received a second yellow card for a foul on Everton Santos. 
Amrinder Singh then came to Mumbai's rescue as he pulled off an incredible save to deny Lanzarote in the 50th minute. And Mumbai were awarded a penalty for Ali's foul on Everton that was converted by Emana in the 56th minute.
Balwant and Thiago then went on to miss several chances for Mumbai. 
Everton then gave Mumbai the lead by scored from the rebound after Kattimani saved Balwant's strike on goal in the 70th minute. FC Goa equalised soon enough after Coro was sent through by Ahmed Jahouh eight minutes later and the striker buried a finish past Amrinder. 
However, Balwant, who got past Mandar, popped up with the winner as Mumbai City completed the double over FC goa.
With this win Mumbai went fifth on the table just two points behind FC Goa who continue to be in the fourth position. 

MATCH 58:KERALA BLASTERS 2-1 DELHI DYNAMOS

  DEBUTANT DEEPENDRA NEGI INSPIRES YELLOW ARMY'S WIN OVER LIONS


Delhi Dynamos XI: Arnab Das Sharma; Pritam Kotal, Pratik Chowdhary, Gabriel Cichero, Munmun Lugun; Paulinho Dias, Matias Mirabaje; Romeo Fernandes, Lallianzuala Chhangte, Seityasen Singh; Kalu Uche.
Kerala Blasters XI: Subhasish Roy; Lalruatthara, Wes Brown, Sandesh Jhingan; Jackichand Singh, Courage Pekuson, Milan Singh, Prasanth K; Karan Sawhney, Iain Hume, CK Vineeth. 


Kerala Blasters recorded just their second win at home this season thanks to an excellent second half showing in Kochi...
Kerala Blasters beat Delhi Dynamos 2-1 at home in an Indian Super League (ISL) encounter on Saturday evening. Debutant Deependra Negi and Iain Hume were on target for the Blasters to seal full points. Kalu Uche scored the only goal for the visitors.
David James made three unexpected changes to his lineup that lost to FC Goa, with young forward Prashanth Karuthadathkuni getting a look-in as he made his first start for the club. Subashish Chowdhury replaced Paul Rachubka in goal and Karan Sawhney came into the side in place of Siam Hanghal. New signing Gudjon Baldvinsson secured a place on the bench.
Seityasen, Matias Mirabaje and Pratik Chowdhary came into Miguel Portugal's starting lineup against Blasters. Nandhakumar, Vinit Rai and Edu Moya were left out and Guyon Fernandes only made it to the bench as Kalu Uche lead the line for the visitors.
Delhi Dynamos started the game on the front foot but the first real chance fell to the hosts in the 12th minute. Pratik Chowdhary failed to get enough distance on his headed clearance off Courage Pekuson's cross into the box from the right. Milan Singh sent a venomous shot from outside the box that Arnab Das Sharma parried the ball into the path of Iain Hume who was offside when he tapped the ball into the net. 
Pratik was at fault again when a poor pass towards his own goalkeeper was almost chased down by an alert CK Vineeth but Arnab came off his line in time to clear the ball away. 
Delhi Dynamos were allowed space in midfield whenever they came forward. Kalu Uche's shot from inside the box was blocked by Sandesh Jhingan and the rebound fell to Matias Mirabaje whose dipping effort was tipped over the crossbar by a stretching Subhasish. 
The visitors broke the deadlock in the 35th minute when Gabriel Cichero's diagonal allowed Seityasen to get the ball into the box. Prasanth, who had tracked back to defend, brought the forward down and the referee pointed towards the spot. Kalu Uche converted the resulting spot-kick to send The Lions into the lead. 
Kerala Blasters equalised immediately after the restart. Former India U-17 captain Deependra Negi, who had come on as a half-time substitute in place of Karan Sawhney, connected to Jackichand Singh's corner-kick with his feet from inside the box to beat Arnab Das and make an immediate impact in his debut appearance for Blasters. 
New signing, Gudjon Baldvinsson, replaced Prasanth in the 65th minute and showed glimpses of his quality immediately. But it was new recruit Deependa Negi who once again made the difference to give his side lead in the 75th minute.
The impressive midfielder's touch to control Hume's pass into the box was too quick for Pratik who clipped him to concede a penalty. Iain Hume stepped up and hit home the goal that made it 2-1 in favour of the home side.
Pratik Chowdhary picked up a second booking for his challenge on Baldvinsson to make things worse for Delhi Dynamos. The Men in Yellow kept the ball well in the dying stages of the game to record their fourth win of the season. 

കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയം
പുതുമുഖം ദീപേന്ദ്ര സിംഗ്‌ നേഗി ഹീറോ

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി 2 ഡല്‍ഹി ഡൈനാമോസ്‌ 1 

കൊച്ചി, ജനുവരി 27 : 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. 
ആദ്യ പകുതിയുടെ 35 -ാം മിനിറ്റില്‍ പെനാല്‍ട്ടി മുതലാക്കി കാലു ഉച്ചെ ഡല്‍ഹിയെ മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ 48-ാം മിനിറ്റില്‍ പുതുമുഖം ദീപേന്ദ്ര സിംഗ്‌ നേഗിയിലൂടെ ബ്ലാസ്റ്റേഴ്‌സ്‌ സമനില കണ്ടെത്തി. 75-ാം മിനിറ്റില്‍ നേഗിയെ ഫൗള്‍ ചെയതതിനു ലഭിച്ച പെനാല്‍ട്ടി മുതലാക്കി ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിച്ചു. 
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 13 മത്സരങ്ങളില്‍ നിന്നും 17 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പ്ലേ ഓഫ്‌ കാണാതെ എകദേശം ുറത്തായിരിക്കുന്ന ഡല്‍ഹി വീണ്ടും അവസാന സ്ഥാനം തന്നെ തുടര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 3-1നു ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. 
രണ്ടാം പകുതിയില്‍ പകരക്കാരന്റെ റോളില്‍ എത്തി ഗോള്‍ നേടിയ ദീപേന്ദ്ര സിംഗ്‌ നേഗിയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. പോള്‍ റച്ച്‌ബുക്ക, റിനോ ആന്റോ, സിയാം ഹങ്കല്‍ എന്നിവര്‍ക്കു പകരം സുഭാഷിഷ്‌ റോയ്‌ ചൗധരി, കെ.പ്രശാന്ത്‌, കരണ്‍ സാവ്‌ഹ്‌്‌നി എന്നിവര്‍ എത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പില്‍ ആകെ മൂന്നു വിദേശ താരങ്ങളെ മാത്രമെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു്‌ള്ളു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. 
ഡല്‍ഹി ഡൈനാമോസ്‌ ഇന്നലെ ആദ്യ ഇലവനില്‍ നാല്‌ മാറ്റങ്ങള്‍ വരുത്തി. സെയ്‌ത്യാസെന്‍ മത്യാസ്‌ മിറാബാഹെ, പ്രതീക്‌ ചൗധരി, മുണ്‍ മുണ്‍ ലുഗന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. . ബ്ലാസ്റ്റേഴ്‌സ്‌ 4-1-4-1 ഫോര്‍മേഷനിലും ഡല്‍ഹി 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു ടീമിനെ വിന്യസിച്ചത്‌. 
ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ കളിയുടെ തുടക്കം . നാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി കിട്ടിയ കോര്‍ണര്‍ പക്ഷേ, ബ്ലാസ്റ്റേഴ്‌സിനു കാര്യമായ നീക്കം ഉണ്ടാക്കാന്‍ ഉതകിയില്ല. തിരിച്ചടിച്ച ഡല്‍ഹി തുടരെ രണ്ട്‌ കോര്‍ണറുകള്‍ കണ്ടെത്തി. 12 -ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എതിരാളികളുടെ വല ചലിപ്പിച്ചു. പക്ഷേ, ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ത്തിയതിനാല്‍ ഡല്‍ഹി രക്ഷപ്പെട്ടു. കറേജ്‌ പെക്കുസന്റെ പാസില്‍ മിലന്‍ സിംഗിന്റെ തകര്‍പ്പന്‍ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ ഡല്‍ഹി ഗോളി അര്‍ണാബ്‌ ദാസ്‌ തടുത്തു.റീ ബൗണ്ടില്‍ ഓടിയെത്തിയ ഇയാന്‍ ഹ്യും പന്ത്‌ വലയിലാക്കി. പക്ഷേ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 
19-ാം മിനിറ്റില്‍ മത്യാസ്‌ മിരാബാഹെയെ ഫൗള്‍ ചെയ്‌തിനു ലഭിച്ച ഫ്രീ കിക്ക്‌ ബ്ലാസറ്റേഴ്‌സ്‌ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി. മിരാബാഹെ തന്നെ എടുത്ത കിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അപകടം ഉണ്ടാക്കാതെ കടന്നുപോയി. 24 -ാം മിനിറ്റില്‍ ചാങ്‌തെയുടെ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ മുഖത്തേക്ക്‌. എന്നാല്‍ ,കാര്യമായ പ്രഹരശേഷി ഇല്ലാത്തതിനാല്‍ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. 26-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ആദ്യ ഷോട്ട്‌ ജിങ്കന്‍ തടുത്തു.അടുത്ത മിരാബാഹെയുടെ ഡിഫ്‌്‌ളക്ഷനായി വന്ന ഷോട്ട്‌ സുഭാഷിഷ്‌ റോയ്‌ ചൗധരി കുത്തിയകറ്റി. 
കളി 30 മിനിറ്റ്‌ പൂര്‍ത്തിയാകുമ്പോഴും ഡല്‍ഹിയുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു. അഞ്ച്‌ കോര്‍ണറുകളാണ്‌ ബ്ലാസ്‌റ്റേഴ്‌സിനു ഇതിനകം വഴങ്ങേണ്ടി വന്നത്‌. ആദ്യ പാദത്തില്‍ ഡല്‍ഹിക്കെതിരെ ഹാട്രിക്‌ നേടിയ ഇയാന്‍ ഹ്യൂമിനെ ഇന്നലെ ശരിക്കും മാര്‍ക്ക്‌ ചെയതാണ്‌ ഡല്‍ഹി കളിച്ചത്‌. ഗബ്രിയേല്‍ ചിചിറോയ്‌ക്കായിരുന്നു ഹ്യൂമിനെ തളച്ചിടേണ്ട ഡ്യൂട്ടി. 
ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ പ്രശാന്ത്‌ മോഹനന്‍ കേരള ബ്ലാസറ്റേഴസിന്റെ വില്ലനായി മാറുന്ന കാഴ്‌ചയാണ്‌ കാണേണ്ടി വന്നത്‌. 34-ാം മിനിറ്റില്‍ യാതൊരു ആവശ്യവും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിലേക്കു കയറിയ സെയത്യാസെന്‍ സിംഗിനെ പ്രശാന്ത്‌ മോഹനന്‍ വലിച്ചു താഴെ ഇട്ടതിനെ തുടര്‍ന്നു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു . കിക്കെടുത്ത കാലു ഉച്ചെ സുഭാഷിഷ്‌ റോയ്‌ ചൗധരിയെ നിസഹായനാക്കി വലകുലുക്കി (1-0).
43-ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു സമനില ഗോള്‍ നേടാന്‍ കിട്ടിയ അവസരം ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തുപോയി. കോര്‍ണര്‍ ഫ്‌ളാഗില്‍ നിന്നും ഇയാന്‍ ഹ്യൂം തുടങ്ങി വെച്ച നീക്കം. പെക്കുസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദിലക്കും ബോക്‌സിനു മുന്നില്‍ മിലന്‍ സിംഗിലേക്കും എത്തി. മിലന്‍ സിംഗിന്റെ തകര്‍പ്പന്‍ ഗ്രൗണ്ട്‌ ഷോട്ട്‌ പോസ്‌റ്റിനെ ഉരുമി പുറത്തേക്ക്‌. 
ആദ്യ പകുതയില്‍ പൂര്‍ണപരാജയമായ കരണ്‍ സാഹ്‌്‌നിക്കു പകരം രണ്ടാം പകുതിയില്‍ മറ്റൊരു ഇന്ത്യന്‍ താരം ദീപേന്ദ്ര സിംഗ്‌ നേഗി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യവുമായി എത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ച ആദ്യ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നു ക്ലിയര്‍ ചെയ്‌ത പന്തില്‍ ജാക്കി ചാന്ദിന്റെ ഗോള്‍ മുഖത്തേക്കു ഊര്‍ന്നിറങ്ങിയ പന്ത്‌ ഡല്‍ഹി ഗോളി കഷ്ടിച്ചു കുത്തിയകറ്റി രക്ഷപ്പെടുത്തി. 48 -ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ റണ്ടാമത്തെ കോര്‍ണറില്‍ ബ്ലാസ്‌റ്റേഴസ്‌ ഗോള്‍ നേടി. കോര്‍ണറില്‍ കാലു ഉച്ചെയുടെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ദീപേന്ദ്ര സിംഗ്‌ നേഗി തന്റെ ഇടം കാല്‍ കൊണ്ടു പന്ത്‌ വലയിലാക്കി (1-1). 
സമനില ഗോള്‍ വന്നതോടെ കളി മുറുകി. 58 ാം മിനിറ്റില്‍ ലാല്‍ റുവാതാരയുടെ ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ അവസരം . ഇയാന്‍ ഹ്യൂമില്‍ നിന്നും തിരിച്ചെത്തിയ പന്ത്‌ ലാല്‍റുവാതരയുടെ ഗോള്‍ മുഖത്തേക്കുള്ള ലോബില്‍ ദീപേന്ദ്ര സിംഗ്‌ നേഗിയുടെ ഹെഡ്ഡര്‍ ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 64 ാം മിനിറ്റില്‍ ഡല്‍ഹി റോമിയോ ഫെര്‍ണാണ്ടസിനു പകരം നന്ദകുമാറിനെയും അടുത്ത മിനിറ്റില്‍ പ്രശാന്തിനു പകരം ബ്ലാസ്റ്റേഴസ്‌ ഐസ്‌ ലാന്‍ന്‍ഡില്‍ നിന്നുള്ള പുതുമുഖം ഗുഡിയോണ്‍ ബാള്‍ഡ്‌ വിന്‍സനെയും ഇറക്കി. 73 -ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഹെഡ്ഡര്‍ തൊട്ടുതൊട്ടില്ല എന്നപോലെ ക്രസോ ബറിനെ ഉരുമി പുറത്തേക്ക്‌ 
അടുത്ത മിനിറ്റില്‍ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി . ബോക്‌സിലേക്കു കയറിയ നേഗിയെ ഡല്‍ഹിയുടെ പ്രതീക്‌ ചൗധരി ടാക്ലിങ്ങിലൂടെ വീഴ്‌ത്തി. ഇതിനെ തുടര്‍ന്നു പ്രതീക്‌ ചൗധിരിക്കു മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴസിനു അനുകൂലമായി പെനാല്‍ട്ടിയും.. പെനാല്‍ട്ടി എടുത്ത ഇയാന്‍ ഹ്യൂം കൃത്യമായി വലയിലാക്കി (2-1) ഈ സീസണില്‍ ഹ്യൂമിന്റെ അഞ്ചാമത്തെ ഗോളാണിത്‌. 
അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കളി മുറുകി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യം കൊണ്ട്‌ ഡല്‍ഹിയുടെ നിരവധി സമനില ഗോള്‍ ശ്രമങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചു. അവസാന വിസിലിനു സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഗുഡിയോണിനെ ഫൗള്‍ചെയതതിനു പ്രതീക്‌ ചൗധരിക്കു ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തേക്കു പോകേണ്ടി വന്നു. നാടകീയ മത്സരം തുടര്‍ന്നു 101 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോടെ പൂര്‍ത്തിയായി. 


ബ്‌ലാസ്‌റ്റേഴ്‌സിന്‌ ഇനി നിലനില്‍പ്പ്‌ പോരാട്ടം...
തോല്‍വിക്ക്‌ ബ്രേക്കിടാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു


കൊച്ചി: തുടരെ രണ്ടു തോല്‍വികള്‍ക്കു ശേഷം ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടുമിറങ്ങുന്നു. ശനിയാഴ്‌ച രാത്രി എട്ടിന്‌ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ മഞ്ഞപ്പട പോയിന്റ്‌ പട്ടികയിലെ അവസാനസ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസുമായി കൊമ്പുകോര്‍ക്കും.
ടൂര്‍ണമെന്റ്‌ പാതിഘട്ടം പിന്നിടവെ പോയിന്റ്‌ പട്ടികയില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്‌. അതേസമയം, ഇതിനകം സെമി സാധ്യത ഏറക്കുറെ അവസാനിച്ചു കഴിഞ്ഞ ഡല്‍ഹി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്‌ കൊപ്പ്‌ കൂട്ടിയാവും കൊച്ചിയില്‍ ഇറങ്ങുക. ആദ്യപാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഡല്‍ഹിയും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ്‌ കൊച്ചിയിലേത്‌. നേരത്തേ ദില്ലിയില്‍ നടന്ന മല്‍സരത്തില്‍ മഞ്ഞപ്പട ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ഗംഭീര വിജയം ആഘോഷിച്ചിരുന്നു.
സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കാണ്‌ അന്നു ബ്ലാസ്‌റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്‌. അന്നത്തെ ജയം സ്വന്തം തട്ടകത്തിലും ആവര്‍ത്തിക്കാനുറച്ചാവും മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍ ബൂട്ടണിയുക. എന്നാല്‍ ഹോംഗ്രൗണ്ടിലേറ്റ പരാജയത്തിനു ബ്ലാസ്‌റ്റേഴ്‌സിനോട്‌ കണക്കുതീര്‍ക്കുകയാവും ഡല്‍ഹിയുടെ ലക്ഷ്യം. പുതു സ്‌െ്രെടക്കര്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ടീം വിട്ട ഡച്ച്‌ സ്‌െ്രെടക്കര്‍ മാര്‍ക്ക്‌ സിഫ്‌നിയോസിനു പകരം ഐസ്‌ലാന്‍ഡ്‌ സ്‌െ്രെടക്കര്‍ ഗ്യുഡോണ്‍ ബാല്‍വിന്‍സണിനെ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം കൂടാരത്തിലെത്തിച്ചിട്ടുണ്ട്‌. കൊച്ചിയില്‍ പകരക്കാരനായി താരം മഞ്ഞപ്പടയ്‌ക്കു വേണ്ടി അരങ്ങേറിയേക്കുമെന്നാണ്‌ സൂചന.
ഐസ്‌ലാന്‍ഡ്‌ ക്ലബ്ബായ എഫ്‌സി സ്റ്റാര്‍നനില്‍ നിന്നാണ്‌ ബാല്‍വിന്‍സണിനെ ബ്ലാസ്‌റ്റേഴ്‌സ്‌ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്‌.
നേരത്തേ യൂറോപ്പ ലീഗില്‍ കളിച്ചിട്ടുള്ള എഫ്‌സി നോഡാലാന്‍ഡിന്റെ താരമായിരുന്നു അദ്ദേഹം. പരിക്ക്‌ വലയ്‌ക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്‌ പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റവുമധികം വലയ്‌ക്കുന്നത്‌. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്‌, ജനുവരി ട്രാന്‍സ്‌ഫറില്‍ ടീമിലെത്തിയ ഉഗാണ്ടയുടെ അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ എന്നിവരെല്ലാം പരിക്കേറ്റു വിശ്രമിക്കുകയാണ്‌. ശനിയാഴ്‌ച ഡല്‍ഹിക്കെതിരേ ഇവരില്‍ ആരെങ്കിലും ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ബെര്‍ബറ്റോവ്‌ പരിക്കു മാറി തിരിച്ചെത്തിയേക്കുമെന്നാണ്‌ സൂചന.
ഹോംഗ്രൗണ്ടിലെ മോശം റെക്കോര്‍ഡ്‌ ഹോംഗ്രൗണ്ടില്‍ ഈ സീസണില്‍ മോശം റെക്കോര്‍ഡാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റേത്‌. ഏഴു ഹോം മാച്ചുകളില്‍ മഞ്ഞപ്പടയ്‌ക്ക്‌ ജയിക്കാനായത്‌ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ യുനൈറ്റഡിനെതിരേയായിരുന്നു ബ്ലാസ്‌റ്റേഴിന്റെ ഏകവിജയം. സീസണില്‍ 12 മല്‍സരങ്ങള്‍ കളിച്ച മഞ്ഞപ്പട മൂന്നെണ്ണത്തിലാണ്‌ ഇതുവരെ ജയിച്ചത്‌. ഇതില്‍ രണ്ടെണ്ണം എവേ മാച്ചുകളായിരുന്നു. ഹോം മാച്ചില്‍ കാണികളുടെ പിന്തുണ ആവോളമുണ്ടായിട്ടും ഇത്‌ കളിക്കളത്തില്‍ തിരിച്ചുനല്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാവുന്നില്ല. കഴിഞ്ഞ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി ഗോവയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. 12നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ കീഴടങ്ങിയത്‌.

MATCH 57: BENGALURU FC 2-1 NORTHEASTUNITED FC


bLUES RECLAIM TOP SPOT AFTER NARROW WIN

NorthEast United starting XI: Rehenesh TP; Nirmal Chettri, Sambinha, Jose Goncalves, Reagan Singh; Martin Diaz, Rowllin Borges; Seiminlen Doungel, Marcinho, Halicharan Narzary; Danilo.
Bengaluru FC starting XI: Gurpreet Singh Sandhu, Harmanjyot Khabra, John Johnson, Juanan, Subhashish Bose; Lenny Rodrigues, Erik Paartalu, Edu Garcia; Udanta Singh, Miku, Sunil Chhetri.

NorthEast United FC subs: Ravi Kumar, Robert Lalthlamuana, Gursimrat Singh, Helio Pinto, Lalrindika Ralte, John Mosquera, Maic Sema.
Bengaluru FC subs: Lalthuammawia Ralte, Boithang Haokip, Nishu Kumar, Alwyn George, Toni Dovale, Malsawmzuala, Braulio Nobrega.
Albert Roca's men edged out the visitors in a hard-fought affair at Bengaluru....
Bengaluru FC reclaimed the top spot in the Indian Super League (ISL) after a 2-1 victory over Avram Grant's NorthEast United FC at Bengaluru on Friday. Juanan Antonio (12') and Sunil Chhetri (51') struck for the visitors while Marcinho (45+2') scored for the home side.
Albert Roca made three changes to the starting XI from the previous match with Subhashish Bose, Lenny Rodrigues and Edu Garcia coming in for Rahul Bheke, Boithang Haokip and Dimas Delgado. Miku, Sunil Chhetri and Udanta Singh continued to form a front three with Edu Garcia slotting in behind them.
Avram Grant, on the other hand, made no changes to the side that beat high-flying Chennaiyin last week as Cezario Danilo Lopes continued to lead the line with Halicharan Narzary and Seiminlen Doungel on either flanks.
Both sides started in scratchy fashion as they gave away possession multiple times but they started finding their feet as the minutes wore on. It was the away side who had the first real chance of the game as Danilo skipped past Harmanjot Khabra before squaring the ball for Doungel. The winger’s inventive back-flick went just wide however.
The home side took the lead minutes later when defender Juanan Antonio rose the highest to head in Edu Garcia’s curling free-kick from the left-flank.
Chhetri had a chance to double Bengaluru’s advantage just minutes after the goal. Miku squared up the ball for Chhetri to pull the trigger but NorthEast custodian TP Rehenesh pulled off an incredible save with his right-foot to deny the Bengaluru skipper.
Grant’s men upped the ante after going behind but it was the visitors once again who came close to scoring when Lenny Rodrigues sent Edu Garcia on his way with a beautifully threaded ball but the Spaniard failed to finish with just Rehenesh to beat.
The away side were awarded a penalty right at the stroke of half-time when Subhashish Bose was adjudged to have handled the ball inside the box while blocking Doungel’s attempt. Marcinho stepped up to take the spot-kick and made no mistake as the two sides went into the half-time interval at 1-1.
A mighty error from defender Sambinha at the start of the second-half would hand the visitors the lead in the 51st minute. The central defender mis-kicked while attempting to clear Khabra’s cross and the ball fell to Chhetri who made no mistake to put Bengaluru in front once again.
The visitors attacked with renewed vigor in search of an equalizer as Grant made some tactical changes. Substitute John Jairo Mosquera had a chance to level the tie in the dying minutes after a cross from Nirmal Chettri but he headed over the crossbar agonizingly as the chance went begging.
Despite continuous efforts from NorthEast in the dying minutes, Roca's men held firm for the three points as they went back to the top of the ISL charts with 24 points.

നോര്‍ത്ത്‌ ഈസറ്റിനെ കീഴടക്കി
ബെംഗ്‌ളുരു വീണ്ടും മുന്നില്‍ 

ബെംഗ്‌ളുരു എഫ്‌.സി 2 നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈര്‌റഡ്‌ എഫ്‌.സി 1

ബെംഗ്‌്‌ളുരു, ജനുവരി 26: 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി യെ പരാജയപ്പെടുത്തി. 
ആദ്യപകുതിയുടെ 15-ാം മിനിറ്റില്‍, സ്‌പാനീഷ്‌ ഡിഫെന്‍ഡര്‍ യുവാനന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ബെംഗ്‌ളൂര്‍ എഫ്‌.സിയെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി ബ്രസീലില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ മാഴ്‌സീഞ്ഞ്യോ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനു സമനില നേടിക്കൊടുത്തു. എന്നാല്‍, രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി ബെംഗ്‌ളുരുവിനെ വിജയത്തിലെത്തിച്ചു. ഈ ജയത്തോടെ ബെംഗ്‌ളൂരു 24 പോയിന്റോടെ വീണ്ടും പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ എത്തി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒന്‍പതാം സ്ഥാനം തുടര്‍ന്നു. 
ബെംഗ്‌ളുരുവിന്റെ ഗോള്‍ ഉടമ യുവാനാന്‍ ഹീറോ ഓഫ്‌ ദി മാച്ചായി. 
ബെംഗ്‌ളുരുവിന്റെ എട്ടാം ജയവും നോര്‌ത്ത്‌ ഈസറ്റിന്റെ എഴാം തോല്‍വിയുമാണിത്‌. രണ്ട്‌ പ്രതിരോധ പിഴവുകളാണ്‌ നോര്‍ത്ത്‌ ഈസറ്റിന്റെ തോല്‍വിക്കു കാരണമായത്‌. ബോള്‍ പൊസിഷനില്‍ 53 ശതമാനം മുന്‍തൂക്കം നോര്‍ത്ത്‌ ഈസ്‌റ്റിനായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ മൂന്നു ഷോട്ടുകളോടെ ബെംഗ്ലൂര്‍ മുന്നിലെത്തി. നോര്‍ത്ത്‌ ഈസറ്റിനു രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ ഓണ്‍ ടാര്‍ജറ്റില്‍ കുറിക്കാനായുള്ളു. എട്ട്‌ കോര്‍ണറുകള്‍ ലഭിച്ച നോര്‍ത്ത്‌ ഈസറ്റിനു ഒന്നും ഗോളാക്കാനായില്ല. ബെംഗ്‌ളുരുവിനു അഞ്ച്‌്‌ കോര്‍ണറുകള്‍ ലഭിച്ചു. 
ഇരുടീമുകളും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയുള്ള ആക്രമണങ്ങള്‍ തുടക്കം മുതല്‍ അഴിച്ചുവിട്ടു. 15-ാം മിനിറ്റില്‍ ബെംഗ്‌ളുരു ഗോളടിക്കു തുടക്കം കുറിച്ചു. ഡുങ്കലിന്റെ ഫൗളിനെ തുടര്‍ന്നു ഇടത്തെ വിംഗില്‍ അനുകൂലമായി കിട്ടിയ ഫ്രീ കിക്കിലൂടെയാണ്‌ ഗോള്‍. കിക്കെടുത്ത എഡു ഗാര്‍ഷ്യ ബോക്‌സിലേക്കു പന്ത്‌ തൊടുത്തുവിട്ടു. ബോക്‌സിനകത്തെ ആള്‍കൂട്ടത്തിനകത്തു നിന്നും കുതിച്ചുയര്‍ന്ന യൂവാനന്‍ ബാക്ക്‌ ഹെഡ്ഡറിലൂടെ ഗോള്‍ വലയത്തിന്റെ വലത്തെ മൂലയിലേക്കു തിരിച്ചുവിട്ടു. (1-0). ബെംഗ്‌ളുരുവിനു വീണ്ടും അവസരം . 16-ാം മിനിറ്റില്‍ സുനില്‍ ചെത്രിയുടെ ബുള്ളറ്റ്‌ ഷോട്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി ടി.പി.രഹ്‌്‌നേഷ്‌ കിടന്നുവീണു തടഞ്ഞു. 
എറിക്‌ പാര്‍ത്താലു, ജോണ്‍ ജോണ്‍സണ്‍, യുവാനന്‍ എന്നിവരുടെ ഉയരക്കൂടുതല്‍ മുതലാക്കിയായിരുന്നു ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍. 33 -ാം മിനിറ്റില്‍ ഡുങ്കലിന്റെ മനോഹരമായ ഡ്രിബ്ലിങ്ങും തുടര്‍ന്നു വന്ന ഉശിരന്‍ ഷോട്ടും തടയാന്‍ ബെംഗ്‌ളുരു ഗോളി ഗുര്‍പ്രീത്‌ സിംഗ്‌ ,സന്ദുവിനു ഫൂള്‍ ലെങ്‌ത്‌ ഡൈവ്‌ വേണ്ടി വന്നു. 
ബെംഗ്‌ളുര്‍ ഗോള്‍ എന്നുറപ്പിച്ച അവസരം തുലച്ചു. 37-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധം പിളര്‍ത്തി വന്ന ത്രൂ ബോള്‍ കുതിച്ചോടി പന്ത്‌ പിടിച്ചെടുത്ത എഡു ഗാര്‍ഷ്യയ്‌ക്ക്‌ മുന്നില്‍ നിസഹായനായ ടി.പി രഹ്‌്‌നേഷ്‌ മാത്രം . പക്ഷേ എഡു ഗാര്‍ഷ്യ അലക്ഷ്യമായി പന്ത്‌ പുറത്തേക്ക്‌ അടിച്ചുകളഞ്ഞു. 
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലേക്കു നീങ്ങുമ്പോള്‍ അതിഥേയര്‍ക്കു വീണ്ടും അവസരം. 42-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക്‌ ആദ്യ ഗോള്‍ വന്ന വഴിയിലേക്കുള്ള സൂചന നല്‍കി. പക്ഷേ, ഇത്തവണ കിക്കെടുത്ത എഡു ഗാര്‍ഷ്യയ്‌ക്കു തന്റെ കൂട്ടുകാരുടെ തലയ്‌ക്കു പാകമായ വിധത്തില്‍ പന്ത്‌ എത്തിക്കാനായില്ല. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഡാനിലോ ഹെഡ്ഡറിലൂടെ കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒപ്പമെത്തി. സെമിന്‍ലെന്‍ ഡുങ്കലിനെ ബോക്‌സിനകത്തു വെച്ചു സുബാഷിഷ്‌ ബോസ്‌ സൈഡ്‌ ടാക്ലിങ്ങ്‌ നടത്തിയത്‌ വിനയായി. ടാക്ലിങ്ങിനിടെ താഴെ വീണ സുബാഷിന്റെ കൈകളില്‍ പന്ത്‌ തട്ടിയത്‌ കോര്‍ണര്‍ ഫ്‌്‌ളാഗിനടുത്തു നിന്ന ലൈന്‍സ്‌ മാന്‍ കയ്യോടെ പിടികൂടി. തുടര്‍ന്നു അനുവദിച്ച പെനാല്‍ട്ടി മാഴ്‌സീഞ്ഞ്യോ ഇടംകാല്‍ കൊണ്ടു ബെംഗ്‌ളുരുവിന്റെ ഗോള്‍ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി (1-1 ).
രണ്ടാം പകുതിയില്‍ സുനില്‍ ഛെത്രിയുടെ ലോങ്‌ റേഞ്ചറിലൂടെ ബെംഗ്‌ളുരു ആക്രമണത്തിനു തുടക്കം കുറിച്ചു. അധികം വൈകാതെ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരുവിനെ വീണ്ടും മുന്നില്‍ എത്തി. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധത്തില്‍ വന്ന പിഴവാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ഹര്‍മന്‍ജ്യോത്‌ കാബ്രയുടെ പാസ്‌ സുനില്‍ ഛെത്രിയുടെ പക്കലേക്കു എത്തിയത്‌ ഡിഫെന്‍സില്‍ വന്ന സാംബീഞ്ഞ്യോയുടേയും നിര്‍മ്മല്‍ ഛെത്രിയുടേയും പിഴവിലാണ്‌. ഇതില്‍ നിര്‍മ്മലിന്റെ കാലില്‍ തട്ടി വന്ന പന്ത്‌ സുനില്‍ ഛെത്രി രണ്ടാം പോസ്‌റ്റിലേക്കു അടിച്ചു കയറ്റി (2-1). ഇതോടെ സുനില്‍ ഛെത്രിയുടെ അക്കൗണ്ടില്‍ എട്ട്‌ ഗോളുകളായി. 
രണ്ടാം പകുതിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഒന്നും നോര്‍ത്ത്‌ ഈസറ്റിന്റെ ഭാഗത്തു നി്‌ന്നും ഉണ്ടായില്ല. ബെംഗ്‌ളുരുവിന്റെ ആധിപത്യത്തിനു ഹൈലാന്‍ഡേഴ്‌സ്‌ കീഴ്‌പ്പെട്ടു. രണ്ടാം പകുതിയുടെ ഇഞ്ചുറി മാഴ്‌സീഞ്ഞ്യോയുടെ രണ്ടു കോര്‍ണറുകളും ലക്ഷ്യം തെറ്റിയതോടെ ബെംഗ്‌ളുരു വിജയം ഉറപ്പിച്ചു. 
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു ഉദാന്ത സിംഗിനു പകരം ബോയിതാങിനെയും എഡുഗാര്‍ഷ്യയ്‌ക്കു പകരം ടോണി ഡോവാലെയും മിക്കുവിനു പകരം ബ്രോലിയോയെയും നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ മാര്‍ട്ടിന്‍ ഡയസിനു പകരം ഹീലിയോ പിന്റോയെയും ഡാനിലോ ലോപ്പസിനു പകരം ജോണ്‍ മോസ്‌ക്യൂരയെയും ജോസെ ഗോണ്‍സാല്‍വസിനു പകരം മായിക്‌ സിമയേയും കൊണ്ടുവന്നു. 
നോര്‍ത്ത്‌ ഈസറ്റിന്റെ നിര്‍മ്മല്‍ ഛെത്രി, സാംബീഞ്ഞ ബെംഗ്‌ളുരുവിന്റെ ഗുര്‍പ്രീത്‌ സിംഗ്‌, ഹര്‍മന്‍ജജ്യോത്‌ കാബ്ര എന്നിവര്‍ക്ക്‌ ഇന്നലെ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ബെംഗ്‌ളുരു എഫ്‌.സി ഇന്നലെ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കെ, ബോയിതാങ്‌ ഹാവോ
കിപ്‌, ഡിമാസ്‌ ഡെല്‍ഗാഡോ എന്നിവര്‍ക്കു പകരം സുബാഷിഷ്‌ ബോസ്‌, ലെന്നി റോഡ്രിഗസ്‌, എഡു ഗാര്‍ഷ്യ എന്നിവര്‍ ടീമില്‍ എത്തി. മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ പരിശിലകന്‍ അവ്‌റാം ഗ്രാന്റ്‌ പരീക്ഷണം നടത്തി ടീമിന്റെ വിന്നിംഗ്‌ ഫോം നഷ്ടപ്പെടുത്താന്‍ ഒരുമ്പെട്ടില്ല. ചെന്നൈയിനെ 3-1നു അട്ടിമറിച്ച അതേ ടീമിനെ അവ്‌റാം ഗ്രാന്റ്‌ നിലനിര്‍ത്തി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനില്‍ തന്ത്രങ്ങള്‍ മെനഞ്ഞു.
ഇരുടീമുകളും തമമില്‍ നടന്ന ആദ്യ പാദത്തില്‍ ബെംഗ്‌ളുരു 1-0നു ജയിച്ചിരുന്നു. 
അടുത്ത മത്സരത്തില്‍ ബെംഗ്‌ളുരു എവേ മത്സരത്തില്‍ എ.ടി.കെ.യെ നേരിടും. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഫെബ്രുവരി നാലിനു എവേ മത്സരത്തില്‍ എഫ്‌.സി. ഗോവയെയും നേരിടും. 


JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...