Tuesday, January 30, 2018

MATCH 56: ATK 1-2 CHENNAIYIN FC

SUPER MACHANS EDGE PAST TOOTHLESS DEFENDING CHAMPIONS TO CLIMB TO SUMMIT

സാള്‍ട്ട്‌ ലേക്കില്‍ ആദ്യ ചെന്നൈയിന്‍ ജയം പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ 


ചെന്നൈയിന്‍ എഫ്‌.സി 2 എ.ടി.കെ 1

കൊല്‍ക്കത്ത, ജനുവരി 25:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ എ.ടി.കെയെ പരാജയപ്പെടുത്തി. ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ എ.ടി.കെയുടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌..സി വിജയം സ്വന്തമാക്കുന്നത്‌. 
ആദ്യ പകുതിയുടെ 45-ാം മിനിറ്റില്‍ പുതുമുഖം മാര്‍ട്ടിന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ എ.ടി.കെ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ഉശിരന്‍ തിരിച്ചുവരവ്‌ നടത്തിയ ചെന്നൈയിന്‍ എഫ്‌.സി മെയിസല്‍സണ്‍ ആല്‍വസ്‌ ( 52-ാം മിനിറ്റില്‍) , ജെജെ ലാല്‍പെക്യൂല ( 64-ാം മിനിറ്റില്‍ ) എന്നിവരുടെ ഗോളുകളിലൂടെ വിജയം സ്വന്തമാക്കി. 
ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്‌.സി. 12 മത്സരങ്ങളില്‍ നിന്നും 23 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. എ.ടി.കെ 11 മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റോടെ എട്ടാം സ്ഥാനം തുടര്‍ന്നു. ഇരുടീമുകളും ചെന്നൈയില്‍ വെച്ചു എറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌.സി 3-2നു എ.ടി.കെയെ പരാജയപ്പെടുത്തിയിരുന്നു.
ആറാം മിനിറ്റില്‍ എ.ടി.കെയ്‌ക്കാണ്‌ ആദ്യ അവസരം ബോക്‌സിലേക്കു വന്ന ജയേഷ്‌ റാണയുടെ പാസില്‍ റോബര്‍ട്ട്‌ നോഗ്രാമിന്റെ അക്രോബാറ്റിക്‌ ശ്രമം പന്ത്‌ തൊടാതെ അകന്നു പോയി. ആദ്യ 30 മിനിറ്റില്‍ ഈ ഒരു നീക്കം മാത്രെ എ.ടി.കെയുടെ ഭാഗത്തു നിന്നും കാര്യമായി വ്‌ന്നുള്ളു. 
. 36-ാം മിനിറ്റില്‍ ചെന്നൈയിനു അനുകൂലമായി ലഭിച്ച ഫ്രീ കിക്കില്‍ ഗ്രിഗറി നെല്‍സന്റെ ശ്രമം എ.ടി.കെയുടെ ഗോളിയുടെ കരങ്ങളില്‍ നി്‌ന്നും വഴുതിയെങ്കിലും ഉടനെ മജുംദാര്‍ സമനില വീണ്ടെത്തു പന്ത്‌ പിടിച്ചു. 39-ാം മിനിറ്റില്‍ അനിരുദ്ധ്‌ താപ്പയിലൂടെ ചെന്നൈയിന്‍ വീണ്ടും മജുംദാറിനെ പരീക്ഷിച്ചു.
ആദ്യപകുതിയില്‍ തന്നെ എ.ടി.കെ പരുക്കേറ്റ റയന്‍ ടെയ്‌ലറിനു പകരം സെക്യൂഞ്ഞയെ കൊണ്ടുവന്നു. തൊട്ടുപിന്നാലെ 45-ാം മിനിറ്റില്‍ എ.ടി.കെ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. സെക്യൂഞ്ഞയില്‍ നിന്നാണ്‌ തുടക്കം സെക്യൂഞ്ഞയില്‍ നിന്നും ജോര്‍ഡി മൊണ്ടേലിലേക്കും ,തുടര്‍ന്നു ബോക്‌സിന്റെ പാര്‍ശ്വത്തില്‍ മൊണ്ടേലിന്റെ പാസ്‌ റൂപ്പര്‍ട്ടിലേക്കും. രണ്ട്‌ ചെന്നൈയിന്‍ താരങ്ങളെ മറികടന്നു റൂപ്പര്‍ട്ട്‌ ബോക്‌സിനു മുന്നില്‍ ജയേഷ്‌ റാണയ്‌ക്കു നല്‍കി. ജയേഷ്‌ ബോക്‌സിനകത്തേക്കു നല്‍കിയ ലോബില്‍ മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ ഹെഡ്ഡറിലൂടെ പോസ്‌റ്റിലേക്കു പന്ത്‌ തിരിച്ചുവിട്ടു. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരണ്‍ജിതിന്റെ നെഞ്ചില്‍ തട്ടി മുന്നോട്ടു വന്ന പന്ത്‌ മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ തന്നെ വലയിലേക്കു തട്ടിയിട്ടു. (1-0). 
പാറ്റേഴ്‌സന്റെ ആദ്യം വന്ന ഹെഡ്ഡറില്‍ പന്ത്‌ കുത്തിയകറ്റാനോ കരങ്ങളില്‍ ഒതുക്കാനോ കരണ്‍ജിത്‌ ശ്രമിച്ചില്ല. ഗുരുതരമായ ഈ വീഴ്‌ച പാറ്റേഴ്‌സണിനു തന്നെ പന്ത്‌ വീണ്ടും ലഭിക്കാന്‍ വഴിയൊരുക്കി. രണ്ടാം ശ്രമത്തില്‍ പാറ്റേഴ്‌സണ്‍ ഗോളാക്കി മാറ്റി. 
എ.ടി.കെയ്‌ക്കു വേണ്ടി ഇന്നലെ ആദ്യമായി ഇറങ്ങിയ ഉത്തര അയര്‍ലണ്ട്‌ താരം മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ആദ്യ ഗോളും ഐ.എസ്‌.എല്‍ ഈ സീസണിലെ 150 -ാം ഗോളുമായി കുറിക്കപ്പെട്ടു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം തീവ്രമായി. 51-ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിന്റെ പാസില്‍ റാഫേല്‍ അഗസ്‌തോയുടെ ബുള്ളറ്റ്‌ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ കുത്തിയകറ്റി രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനെ തുടര്‍ന്നു വന്ന കോര്‍ണര്‍ ഗോളായി. അനിരുദ്ധ്‌ താപ്പ എടുത്ത കിക്ക്‌ ബോക്‌സിലേക്കു ഇന്‍സ്വിങ്ങറായി കൃത്യമയി വന്നു. കാത്തു നിന്ന മെയില്‍സണ്‍ ആല്‍വസ്‌ പോയിന്റ്‌ ബ്ലാങ്കില്‍ ദേബജിതിനെ നിസഹായനാക്കി ഹെഡ്ഡറിലൂടെ വലയിലാക്കി (1-1). 
കൂനിന്മേല്‍ കുരുവെന്ന പോലെ 59-ാം മിനിറ്റില്‍ സെക്യൂഞ്ഞ പരുക്കേറ്റു പുറത്തായി. രുടര്‍ന്നു എ.ടി.കെയ്‌ക്കു ഹിതേഷ്‌ ശര്‍മ്മയെ കൊണ്ടുവരേണ്ടി വന്നു 62-ാം മിനിറ്റില്‍ എ.ടി.കെയുടെ ശങ്കര്‍ സാംപിന്‍രാജിനും പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം അശുതോഷ്‌ മെഹ്‌തയെ ഇറക്കി. പരുക്കിനെ തുടര്‍ന്നു എ.ടി.കെയ്‌ക്കു മൂന്നു കളിക്കാരെയും മാറ്റേണ്ടി വന്നതിന്റെ പിന്നാലെയാണ്‌ ചെന്നൈയിന്‍ മൂന്നിലെത്തിയ രണ്ടാം ഗോളിന്റെ വരവ്‌.
64 -ാം മിനിറ്റില്‍ മൂന്നു ചെന്നൈയിന്‍ താരങ്ങളുടെ കുറിയ പാസുകളിലൂടെയാണ്‌ ഗോള്‍ രൂപം കൊണ്ടത്‌. . റാഫേല്‍ അഗസ്‌തോ, ഇനിഗോ കാള്‍ഡിറോണ്‍, ജെജെ ലാല്‍പെക്യുല എന്നിവരുടെ പാസുകളാണ്‌ ഗോളായി ഉരിത്തിരിഞ്ഞത്‌. ഇനിഗോ കാള്‍ഡിറോണിന്റെ ബോക്‌സിനകത്തേക്കു തൊടുത്തുവിട്ട പന്ത്‌ ജയേഷ്‌ റാണയുടെ കൈകളില്‍ തട്ടിയാണ്‌ ഗോള്‍മുഖത്തേക്കു വന്നത്‌.റഫ്‌റി ഹാന്‍ഡ്‌ ബോള്‍ വിളിക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തില്‍ ഡിഫ്‌ളക്ട്‌ ആയി വന്ന പന്ത്‌ ദേബ്‌ജിതിന്റെ ദേഹത്തു തട്ടി ജെയുടെ പക്കലേക്കു നീങ്ങി. . തൊട്ടു മുന്നില്‍ വന്ന പന്ത്‌ ജെജെ വലയിലേക്കു തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു. (2-1). ജെജെയുടെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്‌. 
ഇരുടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌. എ.ടി. കെ ഇന്നലെ ആദ്യ ഇലവനില്‍ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. ടോം തോര്‍പ്പ്‌, ഹിതേഷ്‌ ശര്‍മമ, സെക്യൂഞ്ഞ എന്നിവര്‍ക്കു പകരം ശങ്കര്‍ സാംപിന്‍രാജ്‌, ഡേവിഡ്‌ കോട്ടേരി, മാര്‍ട്ടിന്‍ പിയേഴ്‌സണ്‍, എന്നിവര്‍ ഇടംപിടിച്ചു.ചെന്നൈയിന്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മിലന്‍ സിംഗ്‌ , തോയ്‌ സിംഗ്‌ എന്നിവര്‍ക്കു പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്‌, റാഫേല്‍ അഗസ്‌തോ എന്നിവര്‍ ഇറങ്ങി. 
അടുത്ത മത്സരത്തില്‍ എ.ടി.കെ 28നു ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂരിനെയും ചെന്നൈയിന്‍ എഫ്‌.സി ഫെബ്രുവരി ആറിനു ഹോം ഗ്രൗണ്ടില്‍ ബെംഗ്‌ളുരു എഫ്‌.സിയേയും നേരിടും. 


Chennaiyin XI: Karanjit Singh (GK), Inigo Calderon, Henrique Sereno (C), Mailson Alves, Jerry Lalrinzuala, Gregory Nelson, Anirudh Thapa, Dhanpal Ganesh, Raphael Augusto, Francisco Fernandes, Jeje Lalpekhlua.
ATK XI: Debjit Majumder (GK), Prabir Das, Jordi Montel (C), Conor Thomas,  Keegan Pereira, Ryan Taylor, Shankar Sampingraj, Rupert Nongrum, David Cotterill, Martin Paterson, Jayesh Rane.
The visitors came from behind to take all three points in the Indian Super League clash at Kolkata...
Two second half strikes from Mailson Alves (52') and Jeje Lalpekhua gave Chennaiyin FC a 2-1 victory over defending champions ATK for whom Martin Paterson scored on debut (44').
Ashley Westwood, who took charge of ATK as the interim coach after the sacking of Teddy Sheringham, made three changes in the starting XI. David Cotterill, Martin Paterson and Shankar Sampingiraj replaced Tom Thorpe, Hitesh Sharma and Zequinha.
The team lined up in a 4-1-4-1 formation with Conor Thomas partnering Jordi in central defence. Ryan Taylor was deployed in the defensive midfield position and debutant Paterson started upfront as the lone striker.
John Gregory made two changes in Chennaiyin’s starting XI with  Raphael Augusto and Francis Fernandes coming in place of Thoi Singh and Rene Mihelic.
Chennaiyin were on top of the game right from the word go. The home side took a safety-first approach and only went forward in counter-attacks. Ryan Taylor was in charge of protecting the backline and keeping an eye on Raphael Augusto who operated just behind forward Jeje Lalpekhlua.
At the stroke of half time, against the run of play, ATK took the lead through debutant Martin Paterson’s goal. Jayesh Rane sent a cross inside the box from the left flank and Karanjit Singh fumbled before losing control of the ball. Paterson tapped in the ball from close range to score his first ever ISL goal.
Westwood introduced Zequinha in the first half itself in place of Ryan Taylor who had to leave the field with an injury. The Portuguese operated from the right flank as Cotterill moved into defensive midfield.
Chennaiyin started the second half in a positive manner and came close to score the equaliser in the 50th minute. Raphael Augusto attempted a long range shot from the edge of the box but Debjit pulled off a quality save to deny him.
Chennaiyin centre-back Mailson Alves scored the equaliser from the resulting corner in the 52nd minute. Anirudh Thapa sent in a curling corner inside the box and an unmarked Mailson rose the highest to head the ball in.
At the hour mark, ATK’s star player Zequinha left the field with a hamstring injury. The winger, who was introduced in the match at the 40th minute, left the field in pain as Hitesh Sharma replaced him.
Chennaiyin further added to ATK’s misery in the 62nd minute when Jeje Lalpekhlua netted the second goal for his side, taking advantage of a howler from Debjit Majumder. Inigo Calderon’s cross from the right side took a deflection off Jayesh Rane and went to Debjit. The ATK custodian failed to collect the ball and Jeje made no mistake in tapping in the ball into an empty net.
Jeje could have sealed the fate of the match in the 70 minute when he found himself one on one with Debjit inside the ATK penalty box but he missed a sitter. The home side threw the kitchen sink in search of an equaliser but the visitors' defence held firm to preserve their one-goal advantage.
Chennaiyin move to the summit after Thursday's victory. They now have 23 points from 12 matches. ATK, on the other hand, remain on the eight position with 12 points from 11 game

കൊല്‍ക്കത്ത-ചെന്നൈയിന്‍ പോരാട്ടം
ആകാംക്ഷയുടെ മുള്‍മുനയില്‍

കൊല്‍ക്കത്ത, ജനുവരി 14: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൊല്‍ക്കത്തയിലെ സാള്‍്‌ട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തില്‍ ഇന്ന്‌ ആതിഥതേയരായ എ.ടി.കെ (അമര്‍ തൊമര്‍ കൊല്‍ക്കത്ത) സന്ദര്‍ശകരായ ചെന്നൈയിന്‍ എഫ്‌.സി.യെ നേരിടും. 
നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും മൂന്നു ജയവും മൂന്നു സമനിലയും നാല്‌ തോല്‍വിയും അടക്കം 12 പോയിന്റോടെ എട്ടാം സ്ഥാനത്താണ്‌. ചെന്നൈയിന്‍ 11 മത്സരങ്ങളില്‍ ആറ്‌ ജയവും രണ്ട്‌ സമനിലയും മൂന്നു തോല്‍വിയുമായി 20 പോയിന്റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. േേപായിന്റ്‌ പട്ടികയില്‍ രണ്ടുടീമുകളും രണ്ട്‌ ധ്രൂവങ്ങളിലാണെങ്കിലും എ.ടി.കെയുടെ ഇടക്കാല പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിനു ഇനിയും പ്രതീക്ഷ മങ്ങിയട്ടില്ല. ഐ.എസ്‌എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളില്‍ രണ്ടു തവണയും ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയും ഫൈനലില്‍ എത്തുമെന്നു ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ വിശ്വസിക്കുന്നു 

എന്നാല്‍ തുടക്കത്തിലെ താളപ്പിഴകള്‍ക്കു ശേഷവും എ.ടി.കെ യെക്കു താളം കണ്ടെത്തുവാന്‍ കാര്യമായി കഴിഞ്ഞട്ടില്ല . കഴിഞ്ഞ നാല്‌ മത്സരങ്ങള്‍ എടുത്താല്‍ ഗോവയോട്‌ 1-1 സമനില, ബെംഗ്‌ളുരുവിനോട്‌ 0-1 തോല്‍വി.പൂനെ സിറ്റിയോട്‌ 0-3 തോല്‍വി ഇതിനിടെ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരെ നേടിയ 1-0 വിജയം മാത്രമെ എടുത്തു പറയാനുള്ളുു. 
" ശക്തമായ പ്രതിരോധം കെട്ടിപ്പെടുക്കുന്നതിനു ഞങ്ങള്‍ക്കു ആവശ്യമായ സമയം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടീമിനു ഒരു പുതുമ ആവശ്യമായിരുന്നു . പുതിയ കളിക്കാര്‍ എത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മാറ്റം പ്രതീക്ഷിക്കുന്നു" ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ പറഞ്ഞു. 
ഇന്ത്യന്‍ ഫുട്‌ബോളില്‍ ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ പുതുമുഖം അല്ല. ബെംഗ്‌ളുരു എഫ്‌.സിയെ മൂന്നു വര്‍ഷം അദ്ദേഹമാണ്‌ പരിശീലിപ്പിക്കുകയും ഇന്നത്തെ നിലയിലേക്കു വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്‌തത്‌. എന്നാല്‍ ടെഡി ഷെറിങ്‌ഹാമില്‍ നിന്നും സീസണിന്റെ പകുതി പിന്നിടുമ്പോള്‍ ടീമിന്റെ ചുമതല എറ്റെടുക്കേണ്ടി വന്നത്‌ അദ്ദേഹത്തിനു വലിയൊരു വെല്ലുവിളി തന്നെയാണ്‌. 
" താല്‍ക്കാലികമയിട്ടാണ്‌ ഈ ചുമതല എറ്റെടുക്കേണ്ടി വരുന്നതെങ്കിലും ഇവിടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നാല്‌ വര്‍ഷമാണ്‌ ഇന്ത്യയില്‍ പരിശിലകനായി പ്രവര്‍ത്തിച്ചത്‌. ഇതില്‍ മൂന്നു വര്‍ഷവും മുഴുനീള പരിശീലകനായിരുന്നു.അതുകൊണ്ടു തന്നെ കാര്യമായി പ്രയാസം ഒന്നും തോന്നുന്നില്ല. എനിക്ക്‌ അതിനു കഴിയുമെന്ന കാര്യത്തിലും ടീമിലും പൂര്‍ണ വിശ്വാസമുണ്ട്‌. ഇത്‌ ഫുട്‌ബോളിന്റെ ഭാഗം തന്നെയാണ്‌. .ഇതൊരിക്കലും ദുഷ്‌കരമായി എനിക്ക്‌ തോന്നുന്നില്ല" ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ പറഞ്ഞു. 
മറുവശത്ത്‌ ചെന്നൈയിന്‍ എഫ്‌.സി 11 മത്സരങ്ങളില്‍ നിന്ന്‌ 20 പോയിന്റ്‌ നേടിക്കഴിഞ്ഞ ആത്മവിശ്വാസത്തിലാണ്‌. അവര്‍ കളിച്ച മത്സരങ്ങളില്‍ ആറ്‌ മത്സരങ്ങളിലും ജയിക്കാനായി. രണ്ടു മത്സരങ്ങളില്‍ എതിരാളികളെ സമനിലയിലും തളച്ചു എന്നാല്‍ ഈ അമിത ആത്മവിശ്വാസം അപകടകരമാണെന്നും കഴിഞ്ഞ നോര്‍ത്ത്‌്‌ ഈസറ്റ്‌ യൂണൈറ്റിഡിനെതിരെയുള്ള തോല്‍വിയില്‍ നിന്നും ബോധ്യമായ. ി സെമിനിലെന്‍ ഡുങ്കലിന്റെ ഹാട്രിക്ക്‌ ഗോള്‍ വര്‍ഷത്തിലാണ്‌ ചെന്നൈയിന്റെ പതനം. 
' ചില സന്ദര്‍ഭങ്ങളില്‍ ഇതെല്ലാം സംഭവിച്ചെന്നു വരാം. പുതിയ ആള്‍ എത്തിയതോടെ പെട്ടെന്നാണ്‌ എല്ലാം മാറുന്നത്‌. എതാനും ആഴ്‌ച മുന്‍പ്‌ നോര്‍ത്ത്‌ ഈസറ്റിനോട്‌ സംഭവിച്ചത്‌ അതായിരുന്നു. എന്റെ നല്ല സുഹൃത്തായ അവ്‌റാം ഗ്രാന്റ്‌ വന്നതോടെ നോര്‌ത്ത്‌ ഈസ്‌റ്റിനു വലിയ മാറ്റം വന്നു. ഗോവയ്‌ക്ക്‌ എതിരെയും അവര്‍ ജയിച്ചു. ചിലപ്പോള്‍ ഇത്‌ സംഭവിച്ചെന്നു വരാം എന്നാല്‍ എപ്പോഴും ഇത്‌ സംഭവിക്കില്ല. എ.ടി.കെയുടെ കാര്യത്തില്‍ ഇത്‌ ഇത്‌ നടക്കില്ലെന്നു എനിക്ക്‌ വിശ്വാസമുണ്ട്‌ " ചെന്നൈയിന്‍ കോച്ച്‌ ജോണ്‍ ഗ്രിഗറി പറഞ്ഞു. 
ഈ സീസണില്‍ ചെന്നൈയിന്റെ പരിശീലക സ്ഥാനം എറ്റെടുത്തതു മുതല്‍ ഗ്രിഗറി എ.ടി.കെയ്‌്‌ക്ക്‌ മികച്ച പരിശീലനമാണ്‌ നല്‍കി വരുന്നത്‌. നിലവിലുള്ള ചാമ്പ്യന്മാര്‍ക്കെതിരായ മത്സരം വലിയ പോരാട്ടം ആകുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്‌ . 

" എന്നെ സംബന്ധിച്ചും, കളിക്കാരെ സംബന്ധിച്ചും ഞങ്ങള്‍ എ.ടി.കെയെ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്‌ ആയിട്ടാണ്‌ കാണുന്നത്‌. വലിയ ക്ലബ്ബാണ്‌ എ.ടി.കെ. അതേപോലെ രണ്ടു തവണ ചാമ്പ്യന്മാരും. അതുകൊണ്ട്‌ ഞങ്ങളുടെ ടീമിലെ 25 കളിക്കാരും എ.ടി.കെയ്‌ക്ക്‌ എതിരെ കളിക്കാന്‍ കൊതിക്കുന്നു. ഫിക്‌സചര്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ എ.ടി.കെയ്‌ക്ക്‌ എതിരായ മത്സരം എന്നാണെന്നു അറിയാനായിരുന്നു ആകാംക്ഷ. . ഇംഗ്ലണ്ടിലും അതേപോലെ ്‌ മാഞ്ചസറ്ററിനെതിരായ മത്സരം എന്നാണന്നു അറിയാനാണ്‌ എല്ലാവരും കാത്തിരിക്കുക " ചെന്നൈയിന്റെ കോച്ച്‌ പറഞ്ഞു. 
അതുകൊണ്ടു തന്നെ തന്റെ പരിശീലന കരിയറിലെ വളരെ പ്രധാനപ്പെട്ട മത്സരം ആയിട്ടാണ്‌ ഇന്നത്തെ മത്സരത്തിനെ ചെന്നൈയിന്‍ പരിശീലകന്‍ നോക്കിക്കാണുന്നത്‌. 
ഐ.എസ്‌.എല്ലില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ എട്ട്‌ തവണ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ എ..ടി.കെയും ഒരു തവണ ചെന്നൈയിനും ജയിച്ചു. നാല്‌ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍, ഈ സീസണില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ 3-2നു എ.ടി.കെയെ പരാജയപ്പെടുത്തി. ചെന്നൈയിനു വേണ്ടി ജെജെ ലാല്‍പെക്യൂല രണ്ട്‌ ഗോളുകളും ഇനീഗോ കാള്‍ഡറോണ്‍ ഒരു ഗോളും അടിച്ചു. എ.ടി.കെയ്‌ക്കു വേണ്ടി സെക്യൂഞ്ഞയും എന്‍ജാസി കുഗ്വിയും ആണ്‌ ഗോളുകള്‍ നേടിയത്‌.

MATCH 55: PUNE CITY 2-1 JAMSHEDPUR FC

MARCELINHO STARS AS STALLIONS PUT MEN OF STEEL TO THE SWORD
After trailing by a goal at half-time, the home side fought back in the second half to seal three points...
Pune City came back from behind to register a 2-1 victory over Jamshedpur in the Indian Super League (ISL) match at the Shree Shiv Chhatrapati Sports Complex in Pune on Wednesday.
Wellington Priori's first goal of the tournament put the visitors in the lead but Gurtej Singh and Emiliano Alfaro netted after the restart to seal three points for the home side. 
Diego Carlos' pace was too much for Souvik Chakrabarti to deal with in the early stages of the game. The Brazilian won a footrace to the byline in the 13th minute before clipping the ball to the far post. Adil Khan latched onto it and with time and space available, he sent his audacious volley over the bar. 
Marcelinho's free-kick into the box was flicked towards Emiliano Alfaro in the centre but Subrata Paul closed him down bravely and saved his shot from close range. 
Jamshedpur struck the first blow at the half-hour mark. New signing Wellington Priori, who was fed with the ball by Jerry on the right, outmuscled Sahil Panwar to get into the box. Goalkeeper Vishal Kaith rushed off his line to close the angle but instead barged into Panwar, allowing Priori to tap the ball into an empty net.
The visitors could have doubled their lead a few minutes later when Trinidade Goncalves' pace beat Panwar once again on the right flank. The attacking midfielder's cross into the box was met with a cheeky backheel flick by Izu Azuka who directed the ball inches wide. 
Pune City had a golden chance to equalise at the stroke of half-time. Diego Carlos spotted the run of Marcelinho and released a through-ball into the box. Subrata Paul rushed off his line to deflect his shot into the path of a waiting Alfaro. The Argentine striker had only Yumnam Raju to beat but shot straight at the defender and spurned the half's biggest chance. 
Ranko Popovic threw Marko Stankovic and Sarthak Golui into the equation as half-time substitutes and Pune City upped the tempo to try and get back into the game. The newly signed midfielder Stankovic influenced proceedings in midfield from where Pune City started to pick out passes easily.
The Stallions fought their way into a lead by scoring two goals in the space of four minutes. Marcelihho's corner-kick in the 62nd minute was headed into the net by a poorly marked Gurtej Singh in the centre of the box. Four minutes later, Alfaro played the ball wide into the feet of Marcelinho whose trickery allowed him to get into the box and put the ball on a plate for the Argentine forward who made no mistake from 12 yards.
Stankovic and Marcelinho combined beautifully for the home side as Jamshedpur struggled to get back into the game after going behind.  The Brazilian forward was released through on goal by the second half substitute but was denied by Subrata Paul who pulled off a good low save.
Jamshedpur did cause havoc inside the box in added time when the Pune defence failed to clear Tiri's long throw-in. The loose ball fell into the path of Priori whose shot was blocked at the goal-line by an alert Adil Khan.to secure the three points for Pune City.


പൂനെയ്‌ക്ക്‌ ഉശിരന്‍ തിരിച്ചുവരവ്‌ ജയം
പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്‌ 

എഫ്‌.സി. പുനെ സിറ്റി 2 ജാംഷെഡ്‌പൂര്‍ എഫ്‌.സി 1 

പുനെ,ജനുവരി 24 : 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രീ ശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ി എഫ്‌.സി പൂനെ സിറ്റി രണ്ടാം പകുതിയില്‍ രണ്ട്‌ ഗോള്‍ നേടിക്കൊണ്ട്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെ 2-1നു കീഴടക്കി. 
ട്രാന്‍സഫറില്‍ എത്തിയ ബ്രസില്‍ താരം വെല്ലിംങ്‌ടണ്‍ പ്രയോറി 29-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ജാംഷെഡ്‌പൂര്‍ 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ ഗുരുതേജ്‌ സിംഗും 66 -ാം മിനിറ്റില്‍ ഉറുഗ്വയന്‍ ഇന്റര്‍നാഷണല്‍ എമിലിയാനോ അല്‍ഫാരോയും എഫ്‌.സി പൂനെ സിറ്റിക്കു വേണ്ടി ഗോള്‍ നേടി. ഇതില്‍ അല്‍ഫാരോയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌ . തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ കൈവരിക്കാനുള്ള ജാംഷെഡ്‌പൂരിന്റെ ശ്രമത്തിനു പൂനെ തടയിട്ടു.
ഇതോടെ 12 മത്സരങ്ങളില്‍ നിന്നും 22 പോയിന്റോടെ എഫ്‌.സി. പുനെ സിറ്റി പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി. ജാംഷെഡ്‌പൂര്‍ 16 പോയിന്റോടെ അഞ്ചാം സ്ഥാനം തുടര്‍ന്നു. 
നാല്‌ മത്സരങ്ങളുടെ സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയ പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച്ച്‌ 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന്‌ പൂനെ ഒരു മാറ്റം മാത്രം വരുത്തി. മിഡ്‌ഫീല്‍ഡില്‍ ജുവല്‍ രാജയ്‌ക്കു പകരം മിസോറാമില്‍ നിന്നുള്ള ഐസക്കിനെ കൊണ്ടുവന്നു. . മറുവശത്ത്‌ 4-4-2 ഫോര്‍മേഷനില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി മൂന്നു മാറ്റങ്ങള്‍ വരുത്തി.ആന്ദ്രെ ബിക്കെ, ആഷിം ബിശ്വാസ്‌, ബികേഷ്‌ ജെയ്‌റു എന്നിവര്‍ക്കു പകരം ട്രിന്‍ഡാഡെ, അനസ്‌ , ഫറൂഖ്‌ ചൗധരി എന്നിവര്‍ എത്തി. കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനു ഇന്നലെയും അവസരം ലഭിച്ചില്ല. 
രണ്ടു മികച്ച ഗോള്‍ കീപ്പര്‍മാരുടെ മത്സരം കൂടിയായി മാരിയിരുന്നു പൂനെയുടെ വിശാല്‍ കെയ്‌ത്തും ജാംഷെഡ്‌പൂരിന്റെ സുബ്രതോ പോളും ആയിരുന്നു ഇന്നലത്തെ ശ്രദ്ധേയ താരങ്ങള്‍ 
ജോനാഥന്‍ ലൂക്കയോടൊപ്പം സെറ്റായി കളിച്ചിരുന്ന മാര്‍ക്കോസ്‌ ടെബാറിനു പകരം രോഹിതിനെ കൊണ്ടുവന്നത്‌ പൂനെയുടെ മധ്യനിരയിലെ നീക്കങ്ങള്‍ക്കു തളപ്പിഴകള്‍ സൃഷ്ടിച്ചു. ഇത്‌ സന്ദര്‍ശകര്‍ മുതലെടുത്തു. 
12-ാം മിനിറ്റില്‍ പൂനെയ്‌ക്കായിരുന്നു ആദ്യ സുവര്‍ണാവസരം. ഡീഗോ കാര്‍ലോസില്‍ നിന്നും ലഭിച്ച പാസ്‌ ഗോളി സുബ്രോതോ സ്ഥാനം തെറ്റി നില്‍ക്കെ ആദില്‍ ഖാന്റെ ഷോട്ട്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നുപോയി. ആദ്യ 25 മിനിറ്റിനകം നാലോളം കോര്‍ണറുകള്‍ ലഭിച്ചെങ്കിലും പൂനെയ്‌ക്ക്‌ ഗോള്‍ നേടാനായില്ല. എന്നാല്‍ കിട്ടിയ ആദ്യ അവസരത്തില്‍ ജാംഷെ്‌ഡപൂര്‍ വെല്ലിംങ്‌്‌ടണിലൂടെ ഗോള്‍ നേടി. 
29-ാം മിനിറ്റില്‍ തീര്‍ത്തും നിരുപദ്രവമെന്നു തോന്നിച്ച വെല്ലിംങ്‌്‌ടണ്‌ പ്രിയോറിയുടെ കുതിപ്പും ഒപ്പം ഓടിവന്ന സാഹില്‍ പന്‍വറിന്റെ തടയാനുള്ള ശ്രമവും ബോക്‌സിനടുത്തെത്തി. ഇതോടെ ഗോള്‍ ലൈന്‍ വിട്ടുവന്ന പൂനെ ഗോളി വിശാല്‍ കെയ്‌ത്‌ ഓടിവന്നു പന്ത്‌ തടയാന്‍ ശ്രമിച്ചു .എന്നാല്‍ കെയ്‌തിന്റെ ഡൈവില്‍ കൂട്ടുകാരന്‍ സാഹില്‍ പന്‍വറും വിശാലുമാണ്‌ നിലംപതിച്ചത്‌. അതോടെ പ്രയോറിക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. പൂനെ താരങ്ങളൊന്നും ഇല്ലാത്ത ഗോള്‍ പോസ്‌റ്റിലേക്കു വെല്ലിംങ്‌ടണ്‍ പ്രയോറി നിറയൊഴിച്ചു (1-0). 
ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ജാംഷെഡ്‌പൂരിന്റെ ട്രിന്‍ഡാഡെ, മെമോ എന്നിവര്‍ക്ക്‌ മഞ്ഞക്കാര്‍ഡ്‌ കിട്ടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാഴ്‌സിലോയില്‍ നിന്നും പന്തുമായി കുതിച്ച അല്‍ഫാരോ ജാംഷെ്‌ഡപൂരിന്റെ ഗോള്‍ കീപ്പര്‍ പോലും ഇല്ലാത്ത അവസരത്തില്‍ സമനില ഗോള്‍ നേടാനുള്ള അവസരം മനോഹരമായ സേവില്‍ യുംനാന്‍ രാജു തടുത്തു. പോയിന്റ്‌ ബ്ലാങ്കില്‍ അല്‍ഫാരോയുടെ ഷോട്ട്‌ ഗോള്‍ ലൈനില്‍ ജാംഷെഡ്‌പൂര്‍ ഡിഫെന്‍ഡര്‍ യുംനാന്‍ രാജു നെഞ്ച്‌ വിരിച്ചു തടഞ്ഞു. 
ആദ്യ പകുതിയില്‍ ഗോളില്‍ മുന്നില്‍ ജാംഷെഡ്‌പൂര്‍ ആയിരുന്നുവെങ്കിലും കളിയില്‍ 56 ശതമാനം മുന്‍തൂക്കം പൂനെ സിറ്റിയ്‌ക്കായിരുന്നു.അഞ്ച്‌ കോര്‍ണറുകളും പൂനെക്കു ലഭിച്ചു. ജാംഷെഡ്‌പൂരിനു രണ്ട്‌ കോര്‍ണറുകളും. 
രണ്ടാം പകുതിയില്‍ പൂനെ ഇരട്ട മാറ്റങ്ങളുമായാണ്‌ വന്നത്‌. ജോനാഥന്‍ ലൂക്കയ്‌ക്കു പകരം ഓസ്‌ട്രിയയില്‍ നിന്നുള്ള പുതുമുഖം മാര്‍ക്കോ സ്‌റ്റാന്‍കോവിച്ചും ഐസക്കിനു പകരം സാര്‍ത്ഥക്‌ ഗോലുവും എത്തി. പോപ്പോവിച്ചിന്റെ ഈ നീക്കം ക്ലിക്ക്‌ ചെയ്‌തു. ജാംഷെ്‌ഡപൂര്‍ ആദ്യ മാറ്റത്തില്‍ ട്രിന്‍ഡാഡെയ്‌ക്കു പകരം സമീഗ്‌ ഡ്യൂറ്റിയെ കൊണ്ടുവന്നു. 
62-ാം മിനിറ്റില്‍ അല്‍ഫാരോയുടെ ശ്രമം ജാംഷെ്‌ഡപൂര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. എന്നാല്‍ ഈ കോര്‍ണര്‍ കിക്ക്‌ ഗോളിനു വഴിയൊരുക്കി. മാര്‍സിലീഞ്ഞ്യോ ഉയര്‍ത്തി വിട്ട പന്ത്‌ പൂനെയുടെ സെന്റര്‍ ബാക്ക്‌ ഗുരുതേജ്‌ സിംഗ്‌ നെറ്റിലാക്കി. ഗുരുതേജി്‌ന്റെ ഹെഡ്ഡര്‍ ഗോള്‍ ലൈനിനു മുന്നില്‍ കുത്തി സുബ്രതോ പോളിനെ നിസഹായനാക്കി ക്രോസ്‌ ബാറില്‍ ഇടിച്ചാണ്‌ നെറ്റിനകത്തേക്കു കടന്നത്‌. (1-1). 
ഗോള്‍ നേടിയതോടെ പൂനെ ഫോമിലേക്കുയര്‍ന്നു. മൂന്നു മിനിറ്റിനകം പൂനെ രണ്ടാം ഗോള്‍ നേടി. മാര്‍സിലീഞ്ഞ്യോ-എമിലിയാനോ അല്‍ഫാരോ കൂട്ടുകെട്ടിന്റെ മറ്റൊരു മനോഹരമായ നീക്കവും ഗോളുമായിരുന്നു ജാംഷെഡ്‌പൂരിനെ മറികടക്കാന്‍ സഹായിച്ചത്‌ . . അല്‍ഫാരോ നീട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച മാര്‍സിലീഞ്ഞ്യോ ബോക്‌സിലേത്തിയ അല്‍ഫാരോയ്‌ക്ക്‌ു തന്നെ തിരികെ കൊടുത്തു. ബോക്‌സില്‍ പന്തു കിട്ടിയ അല്‍ഫാരോ സുബ്രതോ പോളിന്റെ ഇടതുവശത്തു കൂടി പന്ത്‌ വലയിലാക്കി (2-1). 
പൂനെ മുന്നില്‍ എത്തിയതോടെ ജാംഷെഡ്‌പൂര്‍ മെമോയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍്‌ട്ടിനെ കൊണ്ടുവന്നു. ഇതിനു പിന്നാലെ ജാംഷെ്‌ഡപൂരിന്റെ വില്ലിംങ്‌ടണ്‍ പ്രയോറിയുടെ ഷോട്ട്‌ ഗോളി വിശാല്‍ കെയ്‌ത്തിന്റെ കയ്യില്‍ നി്‌ന്നും വഴുതി. എന്നാല്‍ വീണ്ടും പ്രയോറി എത്തുന്നതിനു മുന്‍പ്‌ സാര്‍ത്ഥക്‌ പുറത്തേക്ക്‌ അടിച്ചു രക്ഷപ്പെടുത്തി. 
രണ്ടാം പകുതി അവസാന മിനുറ്റുകളിലായതോടെ കളി ആവേശമായി ജാംഷെഡ്‌പൂര്‍ ഫറൂഖ്‌ ചൗധരിക്കു പകരം ആഷിം ബിശ്വാസിനെയും പൂനെ സാഹില്‍ പന്‍വാറിനു പകരം ലാല്‍ചുമാവിയ ഫാനായിയെ ഇറക്കി. 
രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ സമനില ഗോള്‍ നേടേണ്ടതായിരുന്നു. ത്രോ ഇന്നില്‍ നി്‌ന്നും ലഭിച്ച അവസരത്തില്‍ വെല്ലിംങ്‌ടണ്‍ പ്രയോറിയുടെ ഷോട്ട്‌ ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത്‌ ആദില്‍ ഖാന്‍ ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷകനായി. സമനിലയിലേക്കു വഴിമാറേണ്ടിയിരുന്ന മത്സരം ആദില്‍ഖാന്റെ രക്ഷപ്പെടുത്തലോടെ പൂനെയുടെ വിജയത്തിനു വഴി മാറി. 

Saturday, January 27, 2018

MATCH 54: KERALA BLASTERS 1-2 FC GOA

  EDU BEDIA'S HEADER INFLICTS SECOND SUCCESSIVE LOSS FOR DAVID JAMES' MEN


The visitors kept up the pressure on Bengaluru FC after collecting all three points at Kochi....
FC Goa edged out Kerala Blasters FC by 2-1 with goals from Edu Bedia (77') and Ferran Corominas (7') cancelling out CK Vineeth's equaliser in an Indian Super League (ISL) clash at Kochi on Sunday.
David James made three changes to the side that lost to Jamshedpur FC with Siam Hanghal, Rino Anto and Jackichand Singh coming in for Kizito Keziron, Samuel Shadap and Karan Sawhney. In-form Iain Hume continued to lead up front for the Blasters.
Sergio Lobera on the other hand, made just the one change to the side that beat Jamshedpur with Sergio Juste coming in for Bruno Pinheiro at the heart of the defence. Ferran Corominas was deployed up top with Manuel Lanzarote slotting in behind him.
The game got off to an action-packed start as the visitors came out all guns blazing. After CK Vineeth was dispossessed off the ball, Lanzarote made a surging run forward before unleashing a powerful shot that struck the woodwork before going out of play.
Goa would have their lead in just the seventh minute after some excellent work from young Mandar Rao Desai who whose run on the right was picked up well by Brandon Fernandes. Mandar skipped into box before squaring it up to an unmarked Corominas who took one touch to steady the ball before slotting it into the back of the net.
The home side were loose in possession and Goa’s pressing caused them all kinds of problems. The Blasters grew into the match slowly and came close to equalize when Jackichand’s cross from the right was only half-cleared by the visitors’ defence. The loose ball fell to Hanghal whose venomous shot rattled the frame of the goal.
Minutes later the home side would be level after a dreadful goal-kick from Goa custodian Kattimani. Wes Brown headed the ball towards Hanghal who flicked it first time to set up Vineeth and the Kerala forward made no mistake as he slotted the ball past a hapless Kattimani.
David James was forced to make an early change when the returning Anto had to be stretchered off due to another injury with Nemanja Lakic-Pesic taking his place. It was the home team which ended the first-half strongly after Goa had started in blistering fashion.
The second period started slowly before bursting into life around the hour mark when Vineeth went down under the challenge of Mohamed Ali in the box but the referee asked the forward to get back on his feet.
The home side could have gone ahead a few minutes later when Vineeth did extremely well to take down a long diagonal ball before squaring it up for Courage Pekuson when Hume was the better option. Pekuson’s shot was ultimately blocked by the Goa defence.
FC Goa would regain their lead 13 minutes before the end of normal time when Edu Bedia headed in Brandon’s swinging corner.  Hume had a great chance to level just minutes later after a good cross from the right flank but the forward headed the ball straight at Kattimani with the entire goal at his mercy.
The visitors saw out the final 10 minutes to register the win which puts them just two points behind league leaders Bengaluru FC with a game in hand

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോവയ്‌ക്കു വീണ്ടും ജയം

എഫ്‌.സി. ഗോവ 2 കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സി 1


കൊച്ചി, ജനുവരി 21:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ എഫ്‌.സി.ഗോവ പരാജയപ്പെടുത്തി. 
ഗോവയില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഗോവ 5-2നു കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു
ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കിട്ടു നിന്നിരുന്നു. എഴാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ എഫ്‌.സി.ഗോവ തുടക്കം കുറിച്ചു. 29-ാം മിനിറ്റില്‍ സി.കെ. വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ ഒപ്പമെത്തി. 77-ാം മിനിറ്റില്‍ സ്‌പാനീഷ്‌ താരം എഡു ബേഡിയ ഗോവയുടെ വിജയ ഗോള്‍ നേടി. 
വിജയ ഗോള്‍ നേടിയ എഡുബേഡിയയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌ . ഈ ജയത്തോടെ എഫ്‌.സി ഗോവ 19 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. 14 പോയിന്റ്‌ മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഴാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു 
കേരള ബ്ലാസ്റ്റേഴ്‌സ്‌ കോച്ച്‌ ഡേവിഡ്‌ ജെയിംസ്‌ ഇന്നലെ നാല്‌ വിദേശതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ്‌ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌ . പരുക്കു മൂലം കിസിറോണ്‍ കിസിറ്റോയെ ഇന്നലെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. മറുവശത്ത്‌ ഗോവ അഞ്ച്‌ വിദേശ കളിക്കാരെ ഉപയോഗിക്കാനുള്ള സാധ്യത മുഴുവനും പ്രയോജനപ്പെടുത്തി. 
മൂന്നാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ മത്സരത്തിനു തുടക്കം. മിലന്‍സിംഗിന്റെ ഫ്രീ കിക്ക്‌ ഗോവന്‍ ബോക്‌സില്‍ അ്‌ങ്കലാപ്പ്‌ ഉണ്ടായിക്കിയെങ്കിലും അപകടരഹിതമായി കടന്നുപോയി. അടുത്ത മിനിറ്റില്‍ സി.കെ.വിനീതില്‍ നിന്നും പന്ത്‌ കവര്‍ന്നെടുത്ത ലാന്‍സറോട്ടിയുടെ തകര്‍പ്പന്‍ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടിയകന്നു. എന്നാല്‍ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ എറെ നേരം അനുഗ്രഹിച്ചില്ല. എഴാം മിനിറ്റില്‍ ഗോവ ഗോള്‍ നേടി.
ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ മന്ദര്‍റാവുവിലേക്കും തുടര്‌ന്ന്‌ മന്ദര്‍റാവു ദേശായി ബോക്‌സിനു മുന്നിലേക്കു മൈനസ്‌ ചെയ്‌തു കൊടുത്ത പന്ത്‌ ഓടിയെത്തിയ ഫെറാന്‍ കൊറോമിനസ്‌ അനായാസം വലയിലാക്കി ( 1-0). കൊറോയുടെ ഈ സീസണിലെ പത്താം ഗോള്‍ ആണിത്‌. 
കേരള ബ്ലാസ്‌്‌്‌്‌റ്റേഴ്‌സിന്റെ ആക്രമണനിരയിലെ കുന്തമുനയായ ഇയാന്‍ ഹ്യൂ്‌മിനെ ഗോവ ശരിക്കും മാര്‍ക്ക്‌ ചെയ്‌തു .ബ്ലാസറ്റേഴ്‌സിന്റെ മധ്യനിര തുടക്കത്തില്‍ ഒട്ടും മികച്ച നിലയിലേക്കു ഉയര്‍ന്നില്ല. അതേപോലെ പ്രതിരോധവും വളരെ ദുര്‍ബലമയി കാണപ്പെട്ടു. 
26 ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു വന്ന പന്തില്‍ ഇയാന്‍ ഹ്യൂമിന്റെ ആദ്യശ്രമം വിഫലമായതിന പിന്നാല സിയാന്‍ ഹാങ്കലിന്റെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറിനെ ഉരുമി പുറത്തേക്കു പാഞ്ഞു. അടുത്ത മിനിറ്റില്‍ കൊറോയെ തള്ളിയിട്ടതിനു വെസ്‌ ബ്രൗണിനു മഞ്ഞക്കാര്‍ഡ്‌. 29ാം മിനിറ്റില്‍ സി.കെ വിനീതിലൂടെ കേരള കേരള ബ്ലാസ്റ്റേഴ്‌സ്‌്‌ സമനില ഗോള്‍ നേടി. ഗോവയുടെ ഗോള്‍ കീപ്പര്‍ എടുത്ത ഫ്രീ കിക്ക്‌ വെസ്‌ബ്രൗണ്‍ ഹെഡ്ഡറിലൂടെ സിയാം ഹങ്കലിലേക്കും ഹങ്കലിന്റെ ബാക്ക്‌ ഹെഡ്ഡര്‍ ബോക്‌സിനു മുന്നിലേത്തിയ സി.കെ.വിനീതിലേക്കും. ഓടിയെത്തി കാലില്‍ ഒതുക്കിയ സി.കെ.വിനീത്‌ ഗോവന്‍ ഗോളി കട്ടിമണിയെ നിസഹായനാക്കി വെടിയുണ്ടപോലെ പന്ത്‌ വലയിലാക്കി (1-1). വിനീതിന്റെ ഈ സീസണിലെ മൂന്നാം ഗോളാണിത്‌. 
സമനില ഗോള്‍ നേടിയ കേരള ബ്ലാസ്‌്‌റ്റേഴ്‌സിനു ആദ്യ പകുതി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ തന്നെ റിനോ ആന്റോയെ പരുക്കുമൂലം പിന്‍വലിക്കേണ്ടി വന്നു. പകരം ലാക്കിച്ച്‌ പെസിച്ച്‌ എത്തി. 42-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഗോവന്‍ ഗോള്‍ മുഖത്തിനു സമീപം കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത ഇയാന്‍ ഹ്യൂം മനോഹമായി പോസ്‌റ്റിലേക്കു തൊടുത്തു. എന്നാല്‍ ഗോവന്‍ ഗോളി കട്ടിമണി കരങ്ങളിലൊതുക്കി. ആദ്യപകുതി അവസാനത്തോട്‌ അടുത്തതോടെ കളി അല്‍പ്പം പരുക്കനായി
44-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു മഞ്ഞക്കാര്‍ഡ്‌ കിട്ടി. 
രണ്ടാം പകുതിയില്‍ ഗോവയ്‌ക്ക്‌ അനുകൂലമായി ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ അപകടമൂഹൂര്‍ത്തം ഒരുക്കി. എന്നാല്‍ കിക്കെടുത്ത ലാന്‍സറോട്ടിയ്‌ക്കു ലക്ഷ്യം തെറ്റി. അടുത്ത മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്‌സിനു രണ്ടു തുറന്ന അവസരങ്ങള്‍. രണ്ടും സി.കെ വിനീതിനായിരുന്നു. വെസ്‌്‌ബ്രൗണ്‍ ബോക്‌സിലേക്കു കൊടുത്ത പന്ത്‌ നെഞ്ചില്‍ സ്വീകരിച്ച വിനീതിന്റെ ബൈസിക്കിള്‍ കിക്ക്‌ എടുക്കാനുള്ള ശ്രമം വിഫലമായി. ജിങ്കന്‍ ചാര്‍ജ്‌ ചെയ്‌തു നല്‍കിയ പാസ്‌ സ്വീകരിച്ച വിനീതിന്റെ അടി കട്ടിമണി രക്ഷപ്പെടുത്തി. 57-ാം മിനിറ്റില്‍ വിനീതിന്റെ അടുത്ത ശ്രമം ഓഫ്‌ സൈഡ്‌ ട്രാപ്പില്‍ കുടുങ്ങി. 62-ാം മിനിറ്റില്‍ സ്‌പ്ലിറ്റ്‌ പാസില്‍ പന്തുമായി കുതിച്ച വിനീതിനെ മുഹമ്മദ്‌ അലി ബോക്‌സിനകത്തുവെച്ചു വിജയകരമായി ടാക്ലിങിലൂടെ തടഞ്ഞു. 65-ാം മിനിറ്റില്‍ വിനീതിന്റെ ബോക്‌സിനകത്തുവെച്ചു നടത്തിയ മറ്റൊരു ബൈസിക്കിള്‍ കിക്ക്‌ ലക്ഷ്യം തെറ്റി പുറത്തേക്ക്‌ . അടുത്ത മിനിറ്റില്‍ പെക്കൂസന്റെ അടുത്ത ശ്രമം ഗോവന്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. 
രണ്ടാം പകുതിയുടെ തുടക്കത്തലെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍തൂക്കം മെല്ല കുറഞ്ഞു. ഇതോടെ ഗോവ കുതിച്ചു . 75-ാം മിനിറ്റില്‍ ഡയഗണല്‍ ലോങ്‌ ബോളില്‍ കൊറോയുടെ കുതിപ്പ്‌ തടായാനുള്ള പെസിച്ചിന്റെ ശ്രമം സെല്‍ഫ്‌ ഗോളില്‍ കലാശിക്കുമായിരുന്നു. എന്നാല്‍ ഫുള്‍ ലെങ്‌തില്‍ ചാടി വീണ ബ്ലാസറ്റേഴ്‌സ്‌ ഗോളി പോള്‍ റച്ചുബുക്ക സെല്‍ഫ്‌ ഗോളില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ ആശ്വാസം നീണ്ടു നിന്നില്ല. 
ഗോവ എഡു ബേഡിയയിലൂടെ ഗോള്‍ നേടി.. 77-ാം മിനിറ്റില്‍ ലഭിച്ച കോര്‌ണറിനെ തുടര്‍ന്നാണ്‌ ഗോവയുടെ ഗോള്‍. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കൃത്യമായി വന്ന പന്ത്‌ എഡു ബേഡിയ ബോക്‌സിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു (2-1). രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിനു പകരം മാര്‍ക്ക്‌ സിഫിനിയോസിനെ കൊണ്ടുവന്നുവെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. സിയാം ഹാങ്കലിന്റെ 30 വാര അകലെ നിന്നുള്ള ഹാഫ്‌ വോളിയായിരുന്നു ബ്ലാസറ്റേഴ്‌സിന്റെ അവസാന ശ്രമം. ഈ ലോങ്‌ റേഞ്ചറും തൊട്ടുപിന്നാലെ കിട്ടിയ ഫ്രീ കിക്കും ഗോവന്‍ ഗോള്‍ മുഖത്തു നിന്നും അകന്നുപോയതോടെ മഞ്ഞപ്പടയുടെ സമനില മോഹം പൊലിഞ്ഞു. 
കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇനി 27നു കൊച്ചിയില്‍ ഡ്‌ല്‍ഹി ഡൈനാമോസിനെയും എ്‌ഫ്‌.സി.ഗോവ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയേയും നേരിടും.


ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ 

രണ്ടാം തോൽവി 

 കൊച്ചി: ഐഎസ്എല്ലില്‍ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ച് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ എഫ്‌സി ഗോവയോട് മഞ്ഞപ്പട 1-2ന് കീഴടങ്ങുകയായിരുന്നു. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ 2-5നു തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇതിനു പകരം ചോദിക്കാനുറച്ചാണ് കൊച്ചിയില്‍ ബൂട്ടണിഞ്ഞത്. പക്ഷെ ഇരുപകുതികളിലുമായി ഫെറാന്‍ കൊറോമിനോസും എഡു ബെഡിയയും നിറയൊഴിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു തോല്‍വിയിലേക്കു വീണു. മലയാളി താരം സികെ വിനീതിലൂടെ ഒന്നാംപകുതിയില്‍ ഗോള്‍ മടക്കി മഞ്ഞപ്പട ഒപ്പമെത്തിയെങ്കിലും രണ്ടാംപകുതിയിലെ ഗോവയുടെ ഗോളിനു മറുപടിയുണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തേ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടും മഞ്ഞപ്പട 1-2ന്റെ തോല്‍വി സമ്മതിച്ചിരുന്നു.

ആദ്യം ക്രോസ് ബാര്‍, പിന്നാലെ ഗോള്‍ 

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഗോവ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ലാന്‍സറോറ്റെയുടെ കരുത്തുറ്റ വലംകാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. കൊച്ചിയിലെ മഞ്ഞക്കടലിനെ സ്തബ്ധരാക്കി മൂന്നു മിനിറ്റിനുള്ളില്‍ ഗോവ വലകുലുക്കിയിരുന്നു. കൊറോമിനോസിന്റെ വകയായിരുന്നു ഗോള്‍. ഇടതുവിങിലൂടെ പറന്നുകയറി മന്ദര്‍ ദേശായ് നല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചപ്പോള്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ കൊറോമിനോസ് ലക്ഷ്യംകണ്ടു.


വിനീതിലൂടെ ഒപ്പമെത്തി

 26ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. പക്ഷെ ക്രോസ് ബാര്‍ മഞ്ഞപ്പടയ്ക്ക് തടസ്സമായി. ബോക്‌സിനു പുറത്തു നിന്നുള്ള ഹംഗലിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പറന്നു. 29ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി വിനീതിലൂടെ മഞ്ഞപ്പട ഗോള്‍ മടക്കി. ഗോള്‍കിക്കിനൊടുവില്‍ ബ്രൗണിന്റെ ഹെഡ്ഡറില്‍ ഹംഗലിന്റെ മറ്റൊരു ഹെഡ്ഡര്‍ ബോക്‌സിന് അരികില്‍ നിന്ന വിനീതാണ് ലഭിച്ചത്. പന്തുമായി ബോക്‌സിനുള്ളിലേക്ക് കയറിയ വിനീത് ഗോളി കട്ടിമണിയെ കാഴ്ചക്കാരനാക്കി പന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചു.ഈ ഗോളിനു ശേഷം മഞ്ഞപ്പട ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ലീഡിനായി കൂടുതല്‍ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിനു തുനിഞ്ഞതോടെ ഗോവ അല്‍പ്പം പതറി.

ബ്ലാസ്റ്റേഴ്‌സ് ആധിപത്യം 

ഒന്നാംപകുതിയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനമാണ് രണ്ടാംപകുതിയില്‍ മഞ്ഞപ്പട കാഴ്ചവച്ചത്. ഹ്യൂം-വിനീത് കോമ്പിനേഷന്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തി. പല തവണ ഗോവന്‍ ബോക്‌സിനുള്ളില്‍ പന്ത് കയറിയിറങ്ങിയെങ്കിലും ഗോളിയെ പരീക്ഷിക്കുന്ന ഷോട്ടുകള്‍ തൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 62ാം മിനിമിറ്റില്‍ പന്തുമായി ബോക്‌സിനുള്ളിലെത്തിയ വിനീത് അടിതെറ്റി വീണെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. രണ്ടു മിനിറ്റിനം വിനീതിന് വീണ്ടുമൊരു അവസരം. ജാക്കിച്ചാന്ദ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ വിനീത് ബൈസിക്കിള്‍ കിക്ക് പരീക്ഷിച്ചെങ്കിലും ഗോളിക്ക് ഭീഷണിയുയര്‍ത്താതെ കടന്നുപോയി.

ഗോവയുടെ രണ്ടാം ഗോള്‍


 77ാം മിനിറ്റില്‍ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ എഡു ബെഡിയ വലയ്ക്കുള്ളിലെത്തിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റെബൂക്കയ്ക്കും ഡിഫന്‍ഡര്‍മാര്‍ക്കും നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. പിന്നീട് ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയെ പരീക്ഷിക്കുന്നതായിരുന്നില്ല. അവസാന അഞ്ചു മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിനെ ഇറക്കി സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന അടവും പയറ്റി നോക്കി. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.


മൂന്നു മാറ്റങ്ങളുമായി മഞ്ഞപ്പട 

മൂന്ന് എവേ മല്‍സരങ്ങള്‍ക്കു ശേഷം ഹോംഗ്രൗണ്ടിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. ഗോവയുടെ പാസിങ് ഗെയിമിനു മുന്നില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് പന്ത് തൊടാന്‍ പോലുമായില്ല. കഴിഞ്ഞ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കേറ്റ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോയ്ക്കു പകരം സിയാം ഹംഗല്‍ ടീമിലെത്തി. സാമുവല്‍ ശതാബിനു പകരം പരിക്കു ഭേദമായ മലയാളി ഡിഫന്റര്‍ റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മടങ്ങിയെത്തി. കരണ്‍ സാനിക്കു പകരം ജാക്കിച്ചാന്ദ് സിങാണ് കളിച്ചത്.








MATCH 53 : JAMSHEDPUR FC 3-2 DELHI DYNAMOS



 MEN OF STEEL’S MIRACULOUS COMEBACK EARNS THEM FULL POINTS



Steve Coppell’s side managed to pick full points after trailing by two goals in what was a memorable game of football…
Jamshedpur FCs resolve deserves to be praised as they came back from being two goals down to register a 3-2 win against Delhi Dynamos at the JRD Complex, Jamshedpur on Sunday evening. The win takes the home side to the fifth position on the ISL table.

Kalu Uche scored a couple of goals (20th and 22nd) before Tiri (29th), Raju Yumnam (54th) and Trindade Goncalves (86th) found the back of the net to help Jamshedpur register their second win on home soil.
Both Steve Coppell and Miguel Angel Portugal fielded an unchanged XI. Coppell’s team started the game in a 4-4-2 formation with Ashim Biswas partnering Izu Azuka upfront. For Delhi, Lallianzuala Chhangte operated just behind the striker Kalu Uche with Nandhakumar Sekar and Romeo Fernandes being on the left and right flank respectively.
It was an end-to-end encounter from the very beginning of the match with both teams looking to seize the initiative. Ashim came close to scoring the opening goal in the fourth minute from a Priori pass however, Arnab Das Sharma came out of his line to avert the danger.
It took Delhi 19 minutes to break the deadlock when captain Kalu Uche headed in a Nandhakumar Sekar cross. Jeroen Lumu ran down the middle and fed Nandhakumar on the left flank who curled in cross inside the box. An unmarked Uche converted a simple header to hand his team the lead.
The skipper doubled his tally and his team’s lead two minutes later by scoring an identical goal. This time it was Lallianzuala Chhangte who initiated the move and forwarded a through ball for Nandha on the left flank. The young winger once again found Uche with a pinpoint cross.
Jamshedpur went all guns blazing after conceding two goals in quick succession. The home side pulled one back in the 29th minute thanks to a header from Tiri as he outjumped Kotal from a corner.
Chhangte got the best chance of the first half to increase Delhi’s lead in the 34th minute when he found himself one-on-one with Subrata Paul inside the Jamshedpur penalty box. Unfortunately, the youngster blasted the ball over the crossbar.
Jamshedpur came close to equalizing in the very first minute of second half. Subrata Paul took a long free-kick which was kept in play by Tiri from the left side of the penalty box. Ashim Biswas was one-on-one with the goalkeeper but his header was off target.
In the 53rd minute, Priori attempted a shot from the edge of the penalty box but Arnab Das Sharma dived to his right to parry for a corner.
From the resulting corner, Raju Yumnam scored the equaliser. Jerry curled the corner which was half-heartedly cleared by the Delhi defence. Raju picked up the pieces and his curling effort went straight into the top corner of the net.
Coppell made two changes in the 67th minute to add more firepower in the attacking third. He introduced Trindade Goncalves in place of  Ashim Biswas and Anas Edathodika for Andre Bikey.
The home side were unlucky not to win a penalty in the 74th minute when Vinit Rai handled the ball inside the box after Trindade’s shot hit the Delhi midfielder’s arm.
Much to the home crowd’s delight, Trindade scored the winning goal in the 86th minute. Priori ran down the right flank and then suddenly cut inside to send a through ball for Goncalves who placed it into the net.
They held their own in the final minutes to relegate Dynamos to their eighth defeat of the season.












ഗംഭീര തിരിച്ചുവരവില്‍ ജാംഷെഡ്‌പൂരിനു ജയം 

ജാംഷെഡ്‌പൂര്‍ എഫ്‌.സി. 3 ഡല്‍ഹി ഡൈനാമോസ്‌ 2 

ജാംഷെഡ്‌പൂര്‍, ജനുവരി 21:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫ്‌ുട്‌ബോളിന്റെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി. ഗംഭിര തിരിച്ചുവരവിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി. 
ഒരു ഘട്ടത്തില്‍ 0-2നു പിന്നില്‍ നിന്നശേഷമാണ്‌ ജാംഷെഡ്‌പൂരിന്റെ 3-2 വിജയം. 
കാലു ഉച്ചെയുടെ ഇരട്ട ഹെഡ്ഡര്‍ ഗോളുകളിലൂടെ (20, 22 മിനിറ്റില്‍) മുന്നിലെത്തിയ ഡല്‍ഹി ഡൈനാമോസിിനെതിരെ ക്യാപ്‌റ്റന്‍ തിരി (29-ാം മിനിറ്റില്‍)യും രാജു യുംനാനും ( 54-ാം മിനിറ്റില്‍) നേടിയ ഗോളുകളില്‍ ജാഷെഡ്‌പൂര്‍ സമനില പിടിച്ചു.തുടര്‍ന്നു, പകരക്കാരനായി വന്ന ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ (86-ാം മിനിറ്റില്‍ ) ജാംഷെഡ്‌പൂരിനെ വിജയത്തിലെത്തിച്ചു. 
ജാംഷെഡ്‌പൂരിന്റെ വില്ലിങ്‌ടണ്‍ പ്രയോറിയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. ജാംഷെഡ്‌പൂരിന്റെ തുടര്‍ച്ചയായ രണ്ടാം ഹോം ഗ്രൗണ്ട്‌ വിജയം ആണിത്‌. 
ഈ തോല്‍വിയോടെ ഡല്‍ഹിയുടെ ഈ സീസണിലെ സെമഫൈനല്‍ പ്ലേ ഓഫില്‍ എത്താനള്ള സാധ്യതകള്‍ എകദേശം അവസാനിച്ചു. ഡല്‍ഹിയുടെ എട്ടാമത്തെ തോല്‍വിയാണിത്‌. ഈ ജയത്തോടെ മുംബൈ സിറ്റി എഫ്‌്‌.സിയേയും കേരള ബ്ലാസറ്റേഴ്‌സിനെയും പിന്തള്ളി 16 പോയിന്റോടെ ജാംഷെഡ്‌പൂര്‍ എഫ്‌.സി. അഞ്ചാം സ്ഥാനത്തെത്തി. 
ഇരുടീമുകളും വിന്നിംഗ്‌ ടീമിനെ നിലനിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ്‌ രണ്ടുകൂട്ടരും ഇന്നലെയും അണിനിരത്തിയത്‌. രണ്ടു ടീമുകളുടേയും ഫോര്‍മേഷനിലായിരുന്നു വ്യത്യാസം ജാംഷെഡ്‌പൂര്‍ 4-4-2 ശൈലിയിലും ഡല്‍ഹി 4-2-3-1 ശൈലിയിലും ആയിരുന്നു ടീമിനെ വിന്യസിച്ചത്‌. 
മന്ദഗതിയില്‍ ആരംഭിച്ച മത്സരം വളരെ പെട്ടെന്നാണ്‌ വേഗതയാര്‍ജിച്ചത്‌. ഡല്‍ഹി നേടിയ ഗോളിലാണ്‌ കളിയുടെ ഗതിവേഗം വര്‍ധിച്ചത്‌. അപകടകരഹിതമെന്നു തോന്നിച്ച ഒരു നീക്കത്തിനെ ഹെഡ്ഡറിലൂടെ്‌ ഡല്‍ഹി ക്യാപ്‌റ്റന്‍ കാലു ഉച്ചെ വളരെ അനായാസം ഗോളാക്കി. 20-ാം മിനിറ്റില്‍ വലതുവിംഗിലൂടെ വന്ന നീക്കത്തില്‍ നന്ദകുമാറിന്റെ ക്രോസ്‌ വരുമ്പോള്‍ ജാംഷെഡ്‌പൂര്‍ കളിക്കാര്‍ ഒട്ടും അപകടം മണുത്തില്ല. യുംനാന്‍ രാജുവിന്റെ മുന്നില്‍ നിന്ന കാലു വളരെ അനായാസഹെഡ്ഡറിലൂടെ പന്ത്‌ വലയിലെത്തിച്ചു (1-0). 
22-ാം മിനിറ്റില്‍ ആദ്യ ഗോളിന്റെ റീ പ്ലേ തന്നയായിരുന്നു രണ്ടാം ഗോളും. ഇടത്തെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും അതേ പൊസിഷനില്‍ തന്നെ നന്ദകുമാര്‍ നല്‍കിയ ക്രോസ്‌ പോസ്‌റ്റിനു മധ്യത്തിലേക്കു വന്നു. ഇത്തവണ കാലു ഉച്ചെ ചാടി ഉയര്‍ന്നു ഹെഡ്ഡറിലൂടെ വല കുലുക്കി (2-0).
ജാംഷെഡ്‌പൂരിന്റെ പേരു കേട്ട പ്രതിരോധത്തിനെ ഡല്‍ഹിയുടെ സിംഹങ്ങള്‍ കീറി മുറിക്കുന്ന കാഴ്‌ച അവിശ്വസനീയമായിരുന്നു. പേരിനു പോലും ഇല്ലാതെ പോയ പ്രതിരോധത്തിനെ കാലു ഉച്ചെ ഒരേ പോലുള്ള രണ്ട്‌ ഹെഡ്ഡറുകളിലിലൂടെ മറി കടക്കുമ്പോള്‍ ജാംഷെഡ്‌പൂരിന്റെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പര്‍ സൂബ്രതോ പോള്‍ നിസഹായയനായി നോക്കി നില്‍ക്കുകയായിരുന്നു.
എതിരെ രണ്ട്‌ ഗോളുകള്‍ വീണ ആഘാതത്തില്‍ നിന്നും കരകയറാന്‍ ജാംഷെഡ്‌പൂര്‍ നന്നായി അധ്വാനിച്ചു. എറെ വൈകാതെ അതിനു ഫലവും ഉണ്ടായി. 29 -ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ അപകടകരമായ നീക്കം ചിചിറോ പുറത്തേക്ക്‌ അടിച്ചു രക്ഷപ്പെടുത്തിയതിനു ലഭിച്ച കോര്‍ണറിലാണ്‌ ജാംഷെ്‌ഡ്‌പൂരിന്റെ ഗോള്‍. ജെറി ഒന്നാം പോസ്‌റ്റിനു മുന്നിലേക്കു നീട്ടിക്കൊടുത്ത പന്ത്‌ ചാടി ഉയര്‍ന്ന ജാംഷെഡ്‌പൂര്‍ ക്യാപ്‌റ്റന്‍ തിരി ഹെഡ്ഡറിലൂടെ വലയില്‍ എത്തിച്ചു (2-1). 
രണ്ടു ടീമുകളും ഗോള്‍ വലയം തുറന്നിട്ടു ആക്രമിക്കാന്‍ തുടങ്ങിയതോടെ മത്സരം കൊഴുത്തു. 
34-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ഇസു അസൂക്കയില്‍ നി്‌ന്നും വന്ത പന്തില്‍ ജെറി വലകുലുക്കി. പക്ഷേ ഇതിനകം ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ത്തി. അടുത്ത മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ പ്രതിരോധത്തിലെ വന്‍ മതിലായ ആന്ദ്രെ ബിക്കെയെ ചാങ്‌തെ തന്റെ ഡ്രിബ്ലിങ്ങ്‌ പാടവത്തില്‍ മറികടന്നു ഗോള്‍ മുഖം ലക്ഷ്യമാക്കി. പക്ഷേ പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു. 44 -ാം മിനിറ്റില്‍ 30 വാര അകലെ നിന്നും ജെറിയുടെ ബുള്ളറ്റ്‌ ഷോട്ട്‌ ഡല്‍ഹി ഗോള്‍ കീപ്പര്‍ അര്‍ണബ്‌ ദാസ്‌ കരങ്ങളൊലൊതുക്കി. 
സമനില ഗോള്‍ നേടാന്‍ ജാംഷെഡ്‌പൂരിന്റെ ശ്രമം കണ്ടു കൊണ്ടാണ്‌ രണ്ടാം പകുതിക്കു തുടക്കം. ലോങ്‌ ബോളില്‍ തിരി മറിച്ചു ബോക്‌സിലേക്കു കൊടുത്ത പന്തില്‍ ആഷിം ബിശ്വാസിന്റെ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള ശ്രമം ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. ഇതിനിടെ ആഷിം ബിശ്വ്വാസിനു ഡല്‍ഹിയുടെ പ്രതിരോധനിരക്കാരനുമായി കൂട്ടിയിടിച്ചു പരുക്കേറ്റു. 
എന്നാല്‍ കാത്തിരുന്ന സമനില ഗോള്‍ ജാംഷെഡ്‌പൂര്‍ ഉടനെ തന്നെ നേടിയെടുത്തു. 54 ാം മിനിറ്റില്‍ വെല്ലിംഗ്‌ടണ്‍ പ്രയോറിയുടെ ബുള്ളറ്റ്‌ ഷോട്ട്‌ ഡല്‍ഹി ഗോള്‍കീപ്പര്‍ കഷ്ടിച്ചു കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. എന്നാല്‍ ഇത്തവണയും കോര്‍ണര്‍ ഡല്‍ഹിയെ ചതിച്ചു ജെറിയുടെ കോര്‍ണറില്‍ ബോക്‌സിനു മുന്നിലേക്കു വന്ന പന്ത്‌ രാജു യുംനാം നേരെ ഗോള്‍ വലയിലേക്കു തൊടുത്തുവിട്ടു (2-2). 
സമനില ഗോള്‍ വന്നതോടെ രണ്ടു കൂട്ടരും മരണപോരാട്ടം പുറത്തെടുത്തു. 67-ാം മിനിറ്റില്‍ മലയാളിതാരം അനസ്‌ എടത്തൊടിക നീണ്ട വിശ്രമത്തിനുശേഷം ആന്ദ്രെ ബിക്കെയ്‌ക്കു പകരം ജാംഷെഡ്‌പൂരിനു വേണ്ടി കളിക്കാനെത്തി. ഡല്‍ഹി രണ്ട്‌ ഗോള്‍ നേടിയ കാലു ഉച്ചെയ്‌ക്കു പകരം മിരാബാജെയെയും ,ജാംഷെഡ്‌പൂര്‍ രണ്ടാം മാറ്റത്തില്‍ ആഷിം ബിശ്വസിനു പകരം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസിനെയും ഇറക്കി. ഡല്‍ഹി രണ്ടാം മാറ്റത്തില്‍ പരുക്കേറ്റ നന്ദകുമാറിനു പകരം സെയ്‌ത്യാസെന്‍ സിംഗിനെയും കൊണ്ടുവന്നു. അവസാന മാറ്റത്തില്‍ ഡല്‍ഹി വിനീത്‌ റായ്‌ക്കുപകരം പ്രതീക്‌ ചൗധരിയേയും കൊണ്ടു വന്നു. 
ആദ്യ രണ്ട്‌ ഗോളിലൂടെ മുന്നില്‍ക്കയറിയ ഡല്‍ഹിയെ #ഞെട്ടിച്ചുകൊണ്ട്‌ ജാംഷെഡ്‌പൂര്‍ 86 ാം മിനിറ്റില്‍ മൂന്നാം ഗോളിലൂടെ മത്സരം സ്വന്തമാക്കി. . സ്വന്തംം പകുതിയില്‍ നിന്നും വന്ന ലോങ്‌ പാസ്‌ സ്വീകരിച്ച വില്ലിങ്‌ടണ്‍ പ്രയോറി ബോക്‌സിനുള്ളിലേക്കു അളന്നുകുറിച്ചു കൊടുത്ത പന്ത്‌ . ഓടിയെത്തിയ ട്രീന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ രണ്ടാം പോസ്‌റ്റിനരികിലൂടെ വലയിലാക്കി ( 3-2). 
ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ ജാംഷെഡ്‌പൂര്‍ 1-0നു ജയിച്ചിരുന്നു. 
ഡല്‍ഹി ഇനി 27നു കൊച്ചിയില്‍ അടുത്ത മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സിനെയും ജാംഷെഡ്‌പൂര്‍ എഫ്‌.സി. 24നു എവേ മത്സരത്തില്‍ എഫ്‌.സി പൂനെ സിറ്റിയേയും നേരിടും. 

MATCH 52: FC PUNE CITY 3-0 ATK

  STALLIONS DECIMATE VISITORS TO KEEP UP PACE WITH THE LEAGUE LEADERS

Goals flowed at Pune as the home side recorded a comprehensive victory to keep pace with Bengaluru and Chennaiyin...
FC Pune City ran out comfortable 3-0 victors over defending champions ATK with goals from Adil Khan (32'), Diego Carlos (59') and Rohit Kumar (77') in an Indian Super League (ISL) clash at the Shree Shiv Chhatrapati Sports Complex on Saturday.
Suspended coach Ranko Popovic made two changes to the side that lost against Chennaiyin FC with midfielder Jewel Raja coming in for Marcos Tebar while Marcelinho returned in place of Ashique Kuruniyan. Emiliano Alfaro continued to lead the line up top for the home side.
Teddy Sheringham on the other hand made just the one change from the side that beat NorthEast United FC with Rupert Nongrum coming into the playing XI instead of Robin Singh. Jayesh Rahane was moved up top to lead the line for the visitors.
ATK started the much with more control of possession as they sprayed the ball around but the home side started to grow into the game as the minutes wore on.
Marcelinho had an early chance after being put through on goal with a lovely though ball but his effort went just over the crossbar. Minutes later, Alfaro got his head to a corner for the home side but it too sailed over the bar.
The Uruguayan front man then had a golden chance to put Pune ahead after a brilliant low cross from Diego Carlos. Alfaro’s header however, missed its mark from a point-blank range providing the visitors with an early let off.
The home side continued to grow in dominance and their efforts were rewarded in the 32nd minute when Adil Khan rose highest from a Marcelinho corner to direct his header into the back of the net.
ATK sprung back into action immediately and could have restored parity in the next few minutes with two great chances. First, Conor Thomas’ shot at goal was cleared off the line by the Pune defence. Then, Vishal Kaith pulled off a great save from Zequinha’s shot from the left though the referee surprisingly awarded a goal-kick to the home side.
Pune would hold on to the one-goal lead as the half-time whistle blew. Sheringham threw on Robin Singh in place of Hitesh Sharma just after the break as he sought to get his side back on level terms.
It was the home side though who had the first chance of the second half when Carlos’ deflected shot fell to the feet of Marcelinho but the Brazilian playmaker failed to get a clean strike in.
New signing David Cotterill was handed his debut for ATK as Tom Thorpe was taken off but his introduction was greeted by Pune doubling their advantage immediately.
Carlos, who had been lively all game, made a brilliant solo run and skipped past one defender before unleashing a shot at goal which gave Debjit Majumdar no chance.
The visitors upped the ante in response to going two behind as Robin and Jayesh both had chances to head the ball in from a couple of crosses but the former was denied by Kaith while the latter failed to make a connection.
The home side sealed the three points in the 77th minute after a stunner of a strike from midfielder Rohit Kumar. Sarthak Golui did well on the right flank to beat his man and set up Kumar who took one touch before banging the ball into the net.
The writing was then clean on the wall for ATK who had a chance to get a consolation goal in added time but Robin Singh's headed goal from a Zequinha cross was ruled offside.
With this win, Pune kept up the pace with Bengaluru FC and Chennaiyin FC, lying one and two points behind them repsectively after 11 matches.


പൂനെയുടെ മുന്നില്‍ വീണ്ടും 
കൊല്‍ക്കത്ത തകര്‍ന്നു

പുനെ സിറ്റി എഫ്‌.സി. 3 എ.ടി.കെ 0

പുനെ, ജനുവരി 20 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിിന്റെ ബാലവാഡി ശ്രീ ശിവഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരയ എ.ടി.കെയെ പൂനെ സിറ്റി എഫ്‌.സി മറുപടി ഇല്ലാത്ത മൂന്നു ഗോളുകശള്‍ക്ക്‌ പരാജയപ്പെടുത്തി. ഇരുടീമുകളും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ പൂനെ 4-1നു ജയിച്ചിരുന്നു. 
ആദ്യ പകുതിയുടെ 32-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ ഗോളില്‍ പൂനെ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള മുന്‍നിരതാരം ഡീഗോ കാര്‍ലോസ്‌ പൂനെയുടെ ലീഡുയര്‍ത്തി. 77-ാം മിനിറ്റില്‍ രോഹിത്‌ കുമാര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 
പൂനെയുടെ രണ്ടാം ഗോള്‍ നേടിയ ഡീഗോ കാര്‍ലോസ്‌ ആണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
ഈ ജയത്തോടെ പൂനെ സിറ്റി എഫ്‌.സി 19 പോയിന്റോടെ മൂന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. തോല്‍വി നേരിട്ട എ.ടി.കെ 12 പോയിന്റോടെ എട്ടാം സ്ഥാനം തുടര്‍ന്നു. 
എതിതാളികള്‍ നിലയുറപ്പിക്കുന്നതിനു മുന്‍പ്‌ തന്നെ ആഞ്ഞടിക്കുക എന്ന തന്ത്രമാണ്‌ രണ്ടുകൂട്ടരും ആദ്യം തന്നെ പുറത്തെടുത്തത്‌. നാലാം മിനിറ്റില്‍ പ്രബീര്‍ ദാസിലൂടെ കൊല്‍ക്കത്തയുടെ ആദ്യ നീക്കം എതിരാളികളുടെ ഗോള്‍ മുഖത്ത്‌ എത്തി. എന്നാല്‍ പൂനെ ഗോളി വിശാല്‍ കെയ്‌ത്‌ കാര്യമായ അധ്വാനം കൂടാതെ കരങ്ങളിലൊതുക്കി. 
പൂനെയുടെ ആദ്യ ശ്രമം ഫ്രീ കിക്കിലൂടെ വന്നു. മാഴ്‌സിലീഞ്ഞ്യോ എടുത്ത ഫ്രീ കിക്ക്‌ നേരെ ഗോള്‍മുഖത്തേക്കു വന്നു. ഗോളി ദേബജിത്‌ മജുംദാര്‍ രക്ഷകനായി. 
ക്രമേണ പൂനെ കളിയുടെ ആധിപത്യം നേടിയെടുക്കാന്‍ തുടങ്ങി. 19-ാം മിനിറ്റില്‍ ഇടത്തെ പാര്‍ശ്വത്തിലൂടെ ഡീഗോ കാര്‍ലോസിന്റെ കുതിപ്പും ഓട്ടത്തിനിടെ ബോക്‌സിലേക്കുള്ള പാസും പന്ത്‌ തലയില്‍ സ്വീകരിച്ച അല്‍ഫാരോയുടെ ഹെഡ്ഡര്‍ ഇഞ്ച്‌ വ്യത്യാസത്തിലാണ്‌ പോസ്‌റ്റിനരുകിലൂടെ പുറത്തേക്കു പോയത്‌. ഇതിനു സമാനമായി 30-ാം മിനിറ്റില്‍ എ.ടി.കെയുടെ പ്രബീര്‍ ദാസിന്റെ കുതിപ്പും ഓട്ടത്തിനിടെ നല്‍കിയ ക്രോസില്‍ സെക്യൂഞ്ഞയുടെ ഹെഡ്ഡര്‍ പൂനെ ഗോളി കൈപ്പിടിയില്‍ ഒതുക്കി. ആദിലിനു ഇത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. 
പൂനെയുടെ ആക്രമണങ്ങള്‍ക്കു 32-ാം മിനിറ്റില്‍ ഫലം കണ്ടു. കോര്‍ണര്‍ കിക്ക്‌ സ്‌പെഷ്യലിസറ്റ്‌ മാഴ്‌സിലീഞ്ഞ്യോ എടുത്ത അളന്നു കുറിച്ച കിക്ക്‌ ആദില്‍ ഖാന്‍ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0). ഈ സീസണില്‍ ആദില്‍ ഖാന്റെ നാലാമത്തെ ഗോളാണിത്‌. കോര്‍ണര്‍ വരുമ്പോള്‍ ആദില്‍ ഖാനെ മാര്‍ക്ക്‌ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഇത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. 
36-ാം മിനിറ്റില്‍ എ.ടി.കെയ്‌ക്കു റീ പ്ലേ പോലെ അവസരം. റയന്‍ ടെയ്‌ലര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ ടോം തോര്‍പ്പിന്റെ ഹെഡ്ഡറും അതിനു പിന്നാലെ വന്ന ജോര്‍ഡി മൊണ്ടേലിന്റെ ഷോട്ടും പൂനെയുടെ മിഡ്‌ഫീല്‍ഡര്‍ ജൂവല്‍ രാജ ഗോള്‍ ലൈനിനു മുന്നില്‍ നിന്നും ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ സെക്യൂഞ്ഞയുടെ ഷോട്ട്‌ പോസ്‌റ്റിനരുകിലൂടെ പാഞ്ഞുപോയി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റയന്‍ ടെയ്‌ലര്‍ പൂനെയുടെ ബോക്‌സിനു പുറത്തു നിന്നും എടുത്ത ഫ്രി കിക്ക്‌ വിശാല്‍ കെയ്‌ത്‌ കുത്തിയകറ്റി. കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടാനുള്ള കാല്‍ഡസന്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടു അകന്നുപോയതോടെ ആദ്യ പകുതി ആതിഥേയര്‍ക്കു അനുകൂലമായി അവസാനിച്ചു. 
രണ്ടാം പകുതി അധികം വൈകാതെ പൂനെ കളം നിറഞ്ഞു കളിച്ച ബ്രസീലിയന്‍ താരം ഡീഗോ കാര്‍ലോസിലൂടെ ലീഡുയര്‍ത്തി. 59-ാം മിനിറ്റില്‍ കാര്‍ലോസിന്റെ സോളോ അറ്റാക്ക്‌ ഗോള്‍ നേടാനുള്ള അവസരം ഒരുക്കി. കൊല്‍ക്കത്തയുടെ മൂന്നോളം കളിക്കാരെ മറികടന്നു കുതിച്ചു ബോക്‌സിനകത്തു കയറിയ കാര്‍ലോസ്‌ എ.ടി.കെ ഗോള്‍ കീപ്പറേയും നിസഹായനാക്കി രണ്ടാം പോസ്‌റ്റിരികിലൂടെ വലയിലാക്കി (2-0). 
എ.ടി.കെ ടോം തോര്‍പ്പിനു പകരം കൊണ്ടുവന്ന മുന്‍ ബിര്‍മിങ്‌ഹാംതാരം ഡേവിഡ്‌ കോര്‍ട്ടേല്‍ മനോഹരമായ ക്രോസുകളിലൂടെ തന്റെ ടീമിനു അവസരങ്ങള്‍ ഒരുക്കി. എന്നാല്‍ മറ്റു എ.ടി.കെ താരങ്ങള്‍ക്ക്‌ അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ല. 
77-ാം മിനിറ്റില്‍ പൂനെ സിറ്റി ഗോള്‍ പട്ടിക തികച്ചു. ഡേവിഡ്‌ കോര്‍ട്ടേലിന്റെ മിസ്‌ കിക്കിലാണ്‌ അവസരം തുറന്നത്‌. പന്ത്‌ പിടിച്ചെടുത്ത മാഴ്‌സിലീഞ്ഞ്യോയില്‍ നിന്നും ജോനാഥന്‍ ലൂക്കയിലേക്കും തുടര്‍ന്നു സാര്‍ത്ഥക്കിലേക്കും വന്നു ബോക്‌സിനു പുറത്ത്‌ മാര്‍ക്ക്‌ ചെയ്യാതെ നിന്ന രോഹിതിലേക്കു സാര്‍ത്ഥക്‌ നല്‍കിയ പാസ്‌ ഫലം കണ്ടു. 30 വാര അകലെ നിന്നും ലോങ്‌ റേഞ്ചറിലൂടെ രോഹിത്‌ കുമാര്‍ ഗോള്‍ വലയിലേക്കു നിറയൊഴിച്ചു (3-0). 
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയുടെ റോബിന്‍ സിംഗ്‌ ഹെഡ്ഡറിലൂടെ വല കുലുക്കിയെങ്കിലും ഇതിനു മുന്‍പ്‌ തന്നെ ലൈന്‍സ്‌ മാന്റെ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നു. അതോടെ ആശ്വാസ ഗോള്‍ നേടാനുള്ള കൊല്‍ക്കത്തയുടെ അവസാന ശ്രമവും അവസാനിച്ചു. 
എ.ടി.കെ ഇന്നലെ റോബിന്‍ സിംഗിനു പകരം റൂപ്പര്‍ട്ട്‌ നോര്‍ഗമിനെ ഉള്‍പ്പെടുത്തിയതാണ്‌ ഏക മാറ്റം. മറുവശത്ത്‌ പൂനെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനോട്‌ 0-1നു തോറ്റ ടീമില്‍ നിന്നും രണ്ടു മാറ്റം വരുത്തി. മാഴ്‌സിലീഞ്ഞ്യോ തിരിച്ചെത്തിയതാണ്‌ അതില്‍ ശ്രദ്ധേയം. അതേപോലെ ജൂവല്‍ രാജയ്‌ക്കും ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. മാര്‍ക്കോസ്‌ ടെബാര്‍, മലയാളി താരം ആശിക്‌ കരുണിയന്‍ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌ എ.ടി.കെയ്‌ക്കു വേണ്ടി ഇന്നലെയും റോബി കീനിനു കളിക്കാന്‍ കഴിഞ്ഞില്ല. ഇത്‌ എ.ടി.കെയ്‌ക്കു കനത്ത പ്രഹമായി. രണ്ടാം പകുതിയില്‍ എ.ടി.കെ ഹീതേഷ്‌ ശര്‍മ്മയെ പിന്‍വലിച്ചു. പകരം റോബിന്‍ സിംഗിനെയും ടോം തോര്‍പ്പിനു പകരം ഡേവിഡ്‌ കോര്‍ട്ടലിലും ജയേഷ്‌ റാണയ്‌ക്കു പകരം ബിപിന്‍ സിംഗിനെയും പൂനെ സിറ്റി ജൂവല്‍ രാജയ്‌ക്കു പകരം സാര്‍ത്ഥക്കിനെയും മാഴ്‌സിലീഞ്ഞ്യോയ്‌ക്കു പകരം ഓസ്‌ട്രിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന മാര്‍ക്കോ സ്‌റ്റാങ്കോവിച്ചിനെയും ജോനാഥന്‍ ലൂക്കയ്‌ക്കു പകരം മറ്റൊരു പുതുമുഖം മാനുവല്‍ ജീസസിനെയും കൊണ്ടുവന്നു



JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...